അഞ്ചു ലക്ഷത്തോളം സിറിയൻ അഭയാർത്ഥികൾക്ക് സഹായമെത്തിച്ച് ഖത്തർ
സിറിയൻ അഭയാർത്ഥികളുടെ ക്യാമ്പിലെ അഞ്ചു ലക്ഷത്തോളം പേർക്ക് സഹായവുമായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി. വടക്കൻ സിറിയയിലെ ഇദ്‌ലിബ്, ആലപ്പോ പ്രദേശങ്ങളിൽ നിന്നും പുറത്താക്കപ്പെട്ട ആളുകൾക്കാണ് തുർക്കിയിലെ ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി ഖത്തർ ഗവൺമെൻറിന്റെ സഹായമെത്തിച്ചത്.
ഏതാണ്ട് അഞ്ചു ലക്ഷം പേരുൾപ്പെടുന്ന ഒരു ലക്ഷത്തി പതിനായിരം കുടുംബങ്ങൾക്കാണ് ഇതിന്റെ സഹായം ലഭിച്ചത്. കൊവിഡിനെ പ്രതിരോധിക്കാൻ വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ നടപ്പിലാക്കിയിട്ടു തന്നെയാണ് ഓരോ ടെന്റിലും ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി സഹായമെത്തിച്ചത്.
The aid was distributed by visits to each tent separately, to protect the workers against infection risks.#QRCS #Syria #Aid https://t.co/WEqTldJfAl
— The Peninsula Qatar (@PeninsulaQatar) April 28, 2020
ലോകാരോഗ്യ സംഘടനയുമായും രാജ്യത്ത് പ്രവർത്തിക്കുന്ന മറ്റ് സംഘടനകളുമായും സഹകരിച്ചു കൊണ്ട് കൊണ്ട് കൊറോണ വൈറസ് നിയന്ത്രണ വിധേയമാക്കുന്നതിനും അതിൽ പ്രശ്നങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കാനും പല പ്രവർത്തനങ്ങളും മുൻകരുതൽ നടപടികളും ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി സ്വീകരിച്ചുവരുന്നുണ്ട്.
റമദാൻ മാസത്തിൽ ലെബനനിലും ജോർദാനിലുമുള്ള പതിനാറായിരത്തിലധികം അഭയാർത്ഥികൾക്ക് ഫുഡ് ബാസ്കറ്റ് എത്തിച്ചു നൽകിയിട്ടുണ്ട്. ഇതിനു പുറമേ സക്കാത്ത് ഉൽഫിത്തർ പ്രൊജക്ടിന്റെ ഭാഗമായി ഇവിടങ്ങളിലെ തന്നെ സിറിയൻ അഭയാർത്ഥികൾക്ക് മുപ്പത്തിരണ്ടായിരത്തിൽ അധികം ഫുഡ് ബാസ്കറ്റുകളും വിതരണം ചെയ്യും.