എഴുപതു ദിവസത്തിനുള്ളിൽ ഉപരോധ രാഷ്ട്രങ്ങളിലേക്ക് ഖത്തർ എയർവേഴ്സ് പറന്നു തുടങ്ങുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് യുഎസ് ഒഫിഷ്യൽ
അടുത്ത എഴുപതു ദിവസത്തിനുള്ളിൽ ഖത്തറിനു മേൽ ഏതാനും ഗൾഫ് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം അവസാനിക്കുന്നതിന്റെ ആദ്യ പടിയുണ്ടാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് ഡൊണാൾഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അംബാസഡർ റോബർട്ട് ഓ ബ്രെയിൻ.
കഴിഞ്ഞ ദിവസം നടന്ന ആഗോള സുരക്ഷാ ഫോറം 2020ൽ അടുത്ത 70 ദിവസത്തിനുള്ളിൽ ഉപരോധിക്കുന്ന രാജ്യങ്ങളിലേക്ക് ഖത്തർ എയർവേയ്‌സ് സർവീസുകൾ ആരംഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
Hope to see #Qatar able to fly over blockading countries ‘in the next 70 days’: US officialhttps://t.co/UB8RSefo2C
— The Peninsula Qatar (@PeninsulaQatar) November 16, 2020
”ജിസിസി ഒത്തുചേരുകയെന്നതു ഞങ്ങളുടെ താൽപ്പര്യമാണ്. ജിസിസിക്കുള്ളിൽ എല്ലാവരും യോജിപ്പുള്ള ബന്ധം പുലർത്തണമെന്ന ആഗ്രഹവും അമേരിക്കക്കുണ്ട്. ഇത് മിഡിൽ ഈസ്റ്റിലുടനീളം സാമ്പത്തിക അവസരങ്ങൾ കൊണ്ടുവരും.” അദ്ദേഹം പറഞ്ഞു.
“ഖത്തർ എയർവേയ്‌സിന് സൗദി, ബഹ്‌റൈൻ വ്യോമാതിർത്തിക്ക് മുകളിലൂടെ പറക്കാൻ കഴിയുന്ന രീതിയിൽ എയർ ലിങ്ക് പ്രശ്‌നം പരിഹരിക്കുന്നത് രാജ്യങ്ങൾ തമ്മിലുള്ള വിള്ളൽ പരിഹരിക്കുന്നതിനുള്ള പ്രധാന പടിയാണെന്ന് ഞങ്ങൾക്ക് തോന്നി. ഞങ്ങൾ ഓഫീസ് വിട്ടുകയാണെങ്കിൽ, അതിനു മുൻപ്, അടുത്ത എഴുപതു ദിവസത്തിൽ അതു കാണാൻ ആഗ്രഹിക്കുന്നു.” അദ്ദേഹം ഫോറത്തോട് പറഞ്ഞു.
എല്ലാ ഗൾഫ് രാജ്യങ്ങളുമായി യുഎസിന് നല്ല ബന്ധമുണ്ടെന്നും വിള്ളൽ പരിഹരിക്കുന്നതിന് അവരും കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.