കൊറോണ പ്രതിരോധത്തിനു വേണ്ടി രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഖത്തർ നീട്ടി. ഇപ്പോഴുള്ള നിയന്ത്രണങ്ങൾ നാളെ മുതൽ രണ്ടാഴ്ചത്തേക്കു കൂടി തുടരുമെന്ന് ബഹുമാനപ്പെട്ട പ്രൈം മിനിസ്റ്റർ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൾഅസിസ് അൽ താനിയുടെ അദ്ധ്യക്ഷതയിൽ വീഡിയോ കോൺഫറൻസിലൂടെ ചേർന്ന ക്യാബിനറ്റ് യോഗത്തിനു ശേഷം അറിയിച്ചു.
The cabinet stressed on the continuation of precautionary and preventive measures taken to combat this epidemic, in a regular session held today.#Qatar #Coronavirus #PreventiveMeasures https://t.co/pgt2soSGhx
— The Peninsula Qatar (@PeninsulaQatar) April 15, 2020
ഗവൺമെന്റ് ഏജൻസികളിലും സ്വകാര്യ മേഖലയിലും പണിയെടുക്കുന്ന തൊഴിലാളികളുടെ എണ്ണം കുറക്കുക,രാവിലെ ഏഴു മുതൽ ഉച്ചക്ക് ഒരു മണി വരെയാക്കി ജോലിസമയം പരിമിതപ്പെടുത്തുക, ക്ലീനിങ്ങ് ഉൾപ്പെടെയുള്ള ഹോം സർവീസുകൾ നിർത്തി വെക്കുക, ബസുകളിൽ കൊണ്ടു പോകുന്ന തൊഴിലാളികളുടെ എണ്ണത്തിലുള്ള നിയന്ത്രണം തുടങ്ങി മുൻപു നൽകിയിട്ടുള്ള നിർദ്ദേശങ്ങളെല്ലാം തുടരും.
ഏതെങ്കിലും സർവീസുകളെ ഇക്കാര്യത്തിൽ നിന്നും ഒഴിവാക്കുന്ന കാര്യം പിന്നീട് പരിഗണിക്കും. കൊറോണയെ പൂർണമായും പിടിച്ചു കെട്ടിയാൽ മാത്രമേ ഈ നിയന്ത്രണങ്ങളിൽ ഇളവു വരാൻ സാധ്യതയുള്ളു. അതിനു ജനങ്ങളുടെ സഹകരണമുണ്ടാകണമെന്നും യോഗത്തിൽ അറിയിച്ചു.