ഖത്തറിൽ രണ്ടു കൊവിഡ് മരണം കൂടി, ഇന്നു രോഗം കണ്ടെത്തിയത് 1700 പേർക്ക്
ഖത്തറിൽ ഇന്നു രണ്ടു പേർ കൂടി കൊവിഡ് ബാധിച്ചു മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അൻപത്തിയേഴു വയസു പ്രായമുള്ള രണ്ടു പേർക്കും മറ്റു പല ഗുരുതര അസുഖങ്ങളുമുണ്ടായിരുന്നു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം അൻപത്തിയൊന്നായി. മരണത്തിൽ ആരോഗ്യ മന്ത്രാലയം ദു:ഖവും അനുശോചനവും രേഖപ്പെടുത്തി.
ഖത്തറിൽ ഇന്ന് 1700 പേർക്കു കൂടിയാണ് പുതിയതായി കൊവിഡ് വൈറസ് ബാധയേറ്റത്. ഇതോടെ രാജ്യത്ത് ആകെ അസുഖ ബാധിതരുടെ എണ്ണം 67195 ആയി. അതേ സമയം 1592 പേർക്കാണ് ഇന്ന് അസുഖം ഭേദമായത്. ഇതോടെ ആകെ അസുഖം ഭേദമായവരുടെ എണ്ണം 42527 ആയി. നിലവിൽ 24617 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ചു ചികിത്സയിലുള്ളത്.
آخر مستجدات فيروس كورونا في قطر
— وزارة الصحة العامة (@MOPHQatar) June 6, 2020
Latest update on Coronavirus in Qatarhttps://t.co/Il86Rjz8nX#سلامتك_هي_سلامتي #YourSafetyIsMySafety pic.twitter.com/4m9uWRslHs
5029 പേർക്ക് പരിശോധന നടത്തിയാണ് 1700 പേർക്ക് രോഗമുണ്ടെന്നു കണ്ടെത്തിയത്. ആകെ 251391 പേർക്കാണ് ഇതുവരെ പരിശോധന നടത്തിയത്. ഇതിൽ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ എത്തിയ 193 പേരെയും ചേർത്ത് 1636 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. പതിനാഞ്ചു പേർ ഇന്നലെ പുതിയതായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ 238 പേരാണ് ഇപ്പോൾ ഐസിയുവിൽ ചികിത്സയിലുള്ളത്.
അതേ സമയം കൊവിഡ് വ്യാപനത്തെ എഴുപത്തിയഞ്ചു ശതമാനം പിടിച്ചു നിർത്താൻ കഴിഞ്ഞുവെന്നാണ് ഡോ. അബ്ദുൾലത്തിഫ് അൽ ഖാൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. രോഗത്തിന്റെ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ എത്രയും വേഗം 16000 ഹെൽപ്പ്ലൈനുമായി ബന്ധപ്പെടുകയോ അല്ലെങ്കിൽ പരിശോധനയ്ക്കായി നിയുക്ത ആരോഗ്യ കേന്ദ്രങ്ങളിലൊന്നിലേക്ക് നേരിട്ട് പോകുകയോ വേണം. നേരത്തെ രോഗം കണ്ടെത്തിയാൽ ശരിയായ ചികിത്സ നേടാനും അതിൽ നിന്ന് കരകയറാനും എളുപ്പമായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ കൊവിഡ് പരിശോധനാ കേന്ദ്രങ്ങൾ:
മുയ്ത്തർ ഹെൽത്ത് സെന്റർ
റാവ്ദത്ത് അൽ ഖലീൽ ഹെൽത്ത് സെന്റർ
ഉമ് സലാൽ ഹെൽത്ത് സെന്റർ
അൽ ഘറാഫ ഹെൽത്ത് സെന്റർ