ദോഹ: 2022 ഖത്തർ ലോകകപ്പിന് വിസിൽ ശബ്ദം മുഴങ്ങാൻ 3 വർഷം ബാക്കിയിരിക്കെ ലോകമെമ്പാടുമുള്ള ആരാധകർക്ക് ആതിഥേയത്വം ഒരുക്കുന്നതിൽ രാജ്യം അതിയായ ആവേശത്തിലാണെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറൽ ഹസ്സൻ അൽ തവാടി.
അറേബ്യൻ ഗൾഫ് കപ്പിനും ഫിഫ ക്ലബ് ലോകകപ്പിനും ആതിഥേയത്വം വഹിക്കുന്നത് വഴി 2022 ഖത്തർ ലോകകപ്പ് സൗകര്യങ്ങൾ പരീക്ഷിക്കാപെടാനുള്ള സുവർണാവസരമാണെന്നും മികച്ച കാലാവസ്ഥയും ആതിഥ്യ മര്യാദയും രാജ്യത്തെ വിനോദങ്ങളും ആരാധക കൂട്ടങ്ങൾ പ്രതീക്ഷിക്കുമെന്നും 2009 മുതൽ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ നീക്കത്തിന് നേതൃത്വം നൽകിയ അൽ തവാടി സൂചിപ്പിച്ചു. കൂടാതെ 2021 അവസാനത്തോടെ, ഞങ്ങളുടെ എട്ട് സ്റ്റേഡിയങ്ങളും ഉദ്ഘാടനം ചെയ്യുകയും പരീക്ഷിക്കുകയും ടൂർണമെന്റുകൾക്കു തയ്യാറാകുകയും ചെയ്യുംമെന്നും അദ്ദേഹം വ്യക്താക്കി
നവംബർ – ഡിസംബർ മാസം കാലാവസ്ഥ മികച്ചതായതിനാൽ തന്നെ കളിയാരാധകർക്ക് അവ നല്ല രീതിയിൽ ആസ്വാദിക്കാമെന്നും, ലോക കപ്പ് മൂലം തങ്ങൾക്ക് സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങൾ ഉണ്ടാകുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.
തങ്ങൾക്കിടയിൽ യാതൊരു വിധ വിവേചനങ്ങളും ഇല്ല, എല്ലാ സ്വദേശി വിദേശി ആരാധകർക്കും ഒരേ പോലെ തന്നെയാകും സേവനങ്ങൾ ലഭ്യമാക്കുക എന്നും തങ്ങൾക്ക് വലിയ നർമ്മ ബോധവും ആതിഥ്യ മര്യാദയും ഉണ്ടെന്നും മറ്റേതൊരു രാജ്യത്തെ പോലെ തന്നെ ഫുട്ബോളിനേ സ്നേഹിക്കുന്ന വരാണെന്നും അദ്ദേഹം ആത്മാഭിമാനം കൊണ്ടു.