ബഹ്‌റെൻ ക്ഷണിച്ച രീതി ശരിയല്ല, ഖത്തർ പ്രതികരിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കി ജിസിസി ജനറൽ സെക്രട്ടറി
പരിഹാരം കണ്ടിട്ടില്ലാത്ത പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ബഹ്‌റൈന്റെ ക്ഷണം സംബന്ധിച്ച് ഖത്തർ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ പറഞ്ഞു. പ്രോട്ടോക്കോൾ അനുസരിച്ച് ബന്ധപ്പെട്ട അധികാരികളിലൂടെ ക്ഷണം അയക്കുന്നതിനു പകരം മാധ്യമങ്ങളിലൂടെ അയച്ചതാണ് ഇതിനു കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
“ഒരു മാധ്യമ അറിയിപ്പിലൂടെ” നടത്തിയതിനാലാണ് ജനുവരിയിലെ ക്ഷണത്തോടുള്ള പ്രതികരണം ഖത്തർ വൈകിപ്പിച്ചതെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് അൽ സയാനിയോട് നയീഫ് ബിൻ ഫലാഹ് അൽ ഹജ്‌റഫ് പറഞ്ഞതായി ഖത്തറിലെ മാധ്യമം റിപ്പോർട്ടു ചെയ്തു. ബുധനാഴ്ച നടന്ന സംയുക്ത വെർച്വൽ പാർലമെന്റ് യോഗത്തിലാണ് ഇതുണ്ടായതെന്ന് ബഹ്‌റൈനി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
ദോഹക്കുള്ള ക്ഷണം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ബഹ്‌റൈൻ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ തുടരാൻ അഭ്യർത്ഥിക്കുന്നത് തുടരുമെന്നും അൽ സയാനി പറഞ്ഞു. അതേസമയം ക്ഷണം ഇപ്പോൾ ബന്ധപ്പെട്ട അധികാരികൾക്ക് അയച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.
ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കാൻ ദോഹയും ഉപരോധം നടത്തിയ രാജ്യങ്ങളും ഒപ്പിട്ട അൽ ഉല കരാർ ഖത്തർ അനുസരിക്കുന്നില്ലെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രി നേരത്തെ ആരോപിച്ചിരുന്നു. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനായി ചർച്ചകളിൽ ഏർപ്പെടാൻ ഖത്തർ നടപടികൾ സ്വീകരിച്ചില്ലെന്നാണ് ആരോപണമുണ്ടായിരുന്നത്.
🌏🇧🇭🇶🇦Secretary General of the @GCCSG reportedly told Bahrain’s Foreign Minister Abdullatif Al Zayani the reason behind #Qatar’s delayed response to a January invitation, amid ongoing tensions between the two Gulf states. Read more 👇 https://t.co/FWC3tOvrPk
— Doha News (@dohanews) February 18, 2021