ഹമദ് എയർപോർട്ടിൽ നവജാത ശിശുവിനെ കണ്ടെത്തിയ സംഭവത്തിൽ വിശദീകരണം നൽകി എച്ച്ഐഎ
ഹമദ് വിമാനത്താവളത്തിൽ ഒക്ടോബർ രണ്ടിന് ഒരു നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതായും ഉടൻ തന്നെ വൈദ്യസഹായവും പരിചരണവും നൽകിയതായും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (എച്ച്ഐഎ) ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
എയർപോർട്ടിൽ നവജാത ശിശുവിനെ കണ്ടെത്തിയതിനെ തുടർന്ന് സിഡ്‌നിയിലേക്കു യാത്ര ചെയ്യാനെത്തിയ പതിമൂന്ന് ഓസ്‌ട്രേലിയൻ സ്ത്രീകളെ വൈദ്യപരിശോധന നടത്തിയതായി ഓസ്‌ട്രേലിയൻ ടെലിവിഷൻ ശൃംഖലയായ സെവൻ ന്യൂസ് റിപ്പോർട്ട് ചെയ്തിനു പിന്നാലെയാണ് ഹമദ് എയർപോർട്ട് പ്രസ്താവന.
Hamad International Airport statement on finding abandoned new-born at airport#Qatar https://t.co/9gWtt461OU
— The Peninsula Qatar (@PeninsulaQatar) October 26, 2020
2020 ഒക്ടോബർ രണ്ടിന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശുവിന് ഉടൻ വൈദ്യസഹായവും പരിചരണവും നൽകിയെന്നും കുഞ്ഞിന്റെ അമ്മയുടെ കണ്ടെത്താനുള്ള അന്വേഷണത്തിൽ സഹായിക്കുന്നതിനായി ശിശുവിനെ കണ്ടെത്തിയ ഭാഗത്തേക്ക് പ്രവേശനം ലഭിച്ച യാത്രക്കാരടക്കമുള്ളവരുടെ സഹായം തേടിയിരുന്നുവെന്നും പ്രസ്താവനയിൽ ഹമദ് എയർപോർട്ട് വ്യക്തമാക്കി.
അമ്മയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്തതിനാൽ മെഡിക്കൽ, സാമൂഹിക പ്രവർത്തകരുടെ പരിചരണത്തിൽ നവജാത ശിശു സുരക്ഷിതയാണ്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ [email protected] ൽ ബന്ധപ്പെടുക.