ബി 1.1.7 (യുകെ സ്‌ട്രെയിൻ) എന്നറിയപ്പെടുന്ന പുതിയ വേരിയൻറാണ് ഖത്തറിൽ പോസിറ്റീവ് കോവിഡ് കേസുകൾ കൂടുതൽ രേഖപ്പെടുത്താൻ കാരണമെന്ന് മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥനായ ഡോ. അബ്ദുൾ ലത്തിഫ് അൽ ഖാൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
പത്രസമ്മേളനത്തിലെ പ്രധാന പോയിന്റുകൾ:
ഫെബ്രുവരി തുടക്കത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുമുതൽ, ഖത്തറിലെ പുതിയ കൊവിഡ് കേസുകളുടെ വർദ്ധനവ് കുറയ്ക്കുന്നതിൽ സർക്കാരിന്റെയും കമ്മ്യൂണിറ്റി അംഗങ്ങളുടെയും സംയുക്ത ശ്രമങ്ങൾ വിജയിച്ചിട്ടുണ്ട്.
എന്നിരുന്നാലും, ഓരോ ദിവസവും പുതിയ കേസുകൾ ഉണ്ടാകുന്നതു തുടരുകയാണ്. കൂടാതെ കൊവിഡ് മൂലം ദൈനംദിനം പുതിയ ആളുകൾ രോഗികളായിത്തീരുന്നു. അതിന്റെ ഭാഗമായി പലർക്കും ആശുപത്രിയിലും ഐസിയുവിലും പ്രവേശനം ആവശ്യമാണ്.
മടങ്ങിയെത്തുന്ന യാത്രക്കാർക്കുള്ള ഖത്തറിന്റെ കർശന ക്വാറൻറീൻ നയം രാജ്യത്തേക്ക് പുതിയ കൊവിഡ് വകഭേദം എത്തുന്നതിൽ മാസങ്ങളോളം കാലതാമസം വരുത്തി. എന്നാലിപ്പോൾ മേഖലയിലും ഖത്തറിലും പോസിറ്റീവ് കൊവിഡ് കേസുകളിൽ B.1.1.7 എന്നറിയപ്പെടുന്ന പുതിയ വേരിയൻറുമുണ്ട്.
ഇതു നിലവിലുള്ള പകർച്ചവ്യാധിയേക്കാൾ വേഗത്തിൽ ആളുകൾക്കിടയിൽ എളുപ്പത്തിൽ വ്യാപിക്കുന്നതാണ്. എന്നാൽ ഖത്തറിലെ വാക്സിനേഷൻ പ്രോഗ്രാമിൽ ഉപയോഗിക്കുന്ന ഫൈസർസർ ആൻഡ് ബയോഎൻടെക്, മോഡേണ വാക്സിനുകൾ പുതിയ വേരിയന്റുകൾക്കെതിരെ ഫലപ്രദമാണ് എന്നതാണ് സന്തോഷ വാർത്ത.
We are seeing positive COVID-19 cases in #Qatar with new UK strain variant: Dr Khalhttps://t.co/OTF6r9Hv6W
— The Peninsula Qatar (@PeninsulaQatar) March 10, 2021