ഖത്തറിൽ നിലവാരമില്ലാത്ത മാസ്കുകൾ വിറ്റവർക്കെതിരെ നടപടിയെടുത്ത് മന്ത്രാലയം
വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധനാ കാമ്പെയ്‌നുകൾ ശക്തമാക്കിയതോടെ കമ്പനികളിലും ഷോപ്പുകളിലുമായി 68 നിയമലംഘനങ്ങൾ അടുത്തിടെയായി രജിസ്റ്റർ ചെയ്തു.
രാജ്യത്തെ വിപണികളെയും വാണിജ്യപരമായ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ താൽപ്പര്യത്തിന്റെ ചട്ടക്കൂടിനുള്ളിലാണ് പരിശോധനാ പ്രചാരണങ്ങൾ നടക്കുന്നതെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റിൽ മന്ത്രാലയം പറയുന്നു.
Ministry registers 7 violations for selling inferior face masks and sterilizers#Qatar https://t.co/pFTpj9MDAa
— The Peninsula Qatar (@PeninsulaQatar) November 21, 2020
ഇതിൽ 61 നിയമലംഘനങ്ങളും പൊതുജനാരോഗ്യവും ഉപഭോക്താവിന്റെ സുരക്ഷയും സംബന്ധിച്ച വ്യവസ്ഥകൾ പാലിക്കാത്തതു സംബന്ധിച്ചാണ്. മറ്റ് ഏഴെണ്ണം ഫെയ്സ് മാസ്കുകളും സ്റ്റെറിലൈസറുകളും ഗുണമേന്മയില്ലാത്തതു വിറ്റതിനെ തുടർന്നാണ്.
ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ പാലിക്കാത്ത വിതരണക്കാരെ നിരീക്ഷിക്കുന്നതിനായി പരിശോധനാ പ്രവർത്തനങ്ങൾ ശക്തമാക്കും. ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട 2008ലെ നിയമ നമ്പർ (8) ലംഘിക്കുന്നത് കട അടച്ചുപൂട്ടലിനും മൂവായിരം റിയാൽ മുതൽ ഒരു ദശലക്ഷം റിയാൽ വരെ പിഴ വരെ ലഭിക്കാവുന്നതുമാണ്.