കൊറോണ രോഗമുക്തി നേടിയവരുടെ രക്തത്തിൽ നിന്നും പ്ലാസ്മ എടുത്ത് കൊവിഡ് രോഗികൾക്കു നടത്തുന്ന ട്രീറ്റ്മെന്റ് മികച്ച പ്രതികരണമുണ്ടാക്കുന്നുവെന്ന് കമ്മ്യൂണിക്കബിൾ ഡിസീസ് സെന്ററിലെ മെഡിക്കൽ ഡയറക്ടറായ ഡോ. മുന അൽ മാസ്ലാമനി. ഇതുവരെ 79 പേർ പ്ലാസ്മ ദാനം ചെയ്തപ്പോൾ ഇത്തരത്തിൽ ചികിത്സ നടത്തിയ തൊണ്ണൂറ്റിയൊന്നോളം പേർക്ക് അസുഖം ഭേദമായെന്നും അവർ അറിയിച്ചു.
നിലവിൽ പ്ലാസ്മ ദാനം ചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടെന്നും ഹമദ് മെഡിക്കൽ കോർപറേഷനിലെ ആറ് സെന്ററുകൾ വഴി മികച്ച ട്രീറ്റ്മെൻറ് രോഗികൾക്കു നൽകുന്നുണ്ടെന്നും ഡോ. മാസ്ലമനി പറഞ്ഞു. കമ്മ്യൂണിക്കബിൾ ഡിസീസ് സെൻറർ, ഹസം മെബൈരീക് ജനറൽ ഹോസ്പിറ്റൽ, ക്യൂബൻ ഹോസ്പിറ്റൽ, മെസൈയീദ് ഹോസ്പിറ്റൽ, റാസ് ലഫാൻ ഹോസ്പിറ്റൽ, അൽ ഷഹാനിയയിൽ ആരംഭിച്ച ഫീൽഡ് ഹോസ്പിറ്റൽ എന്നിവയിലാണ് കൊവിഡ് ചികിത്സ നടത്തുന്നത്.