2022 ലെ ഖത്തർ ലോകകപ്പിനായുള്ള വളണ്ടിയർമാരെ കണ്ടെത്തുന്നതിന് വേണ്ടി സുപ്രീം കമ്മിറ്റി, രാജ്യത്തെ 42 ഓളം കമ്മ്യൂണിറ്റികളുമായി ചർച്ച നടത്തി. എല്ലാ ചർച്ചകളും ഓൺലൈൻ വഴിയായിരുന്നു.
പല സുപ്രധാന കമ്മ്യൂണികളും തങ്ങളുടെ അംഗങ്ങളെ വളണ്ടിയർമാരായി വിട്ടു കൊടുക്കുന്നതിൽ സന്നദ്ധത അറിയിച്ചു.
എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ വിവിധ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഇവർക്ക് വേണ്ട പരിശീലനങ്ങൾ നൽകുന്നത്. ഫിഫയുടേയും ലോകാരോഗ്യ സംഘടനയുടെയും മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും പരിശീലനം.
സഹായ സന്നദ്ധത അറിയിച്ച മുഴുവൻ കമ്മിറ്റികൾക്കും സുപ്രീം കമ്മിറ്റി ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.