കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ അവസാന ഘട്ടത്തിലാണ് ഖത്തർ ഇപ്പോഴും ഉള്ളതെന്ന് കൊവിഡ് 19 ദേശീയ ആരോഗ്യ സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയർ ഡോ. അബ്ദുല്ലതിഫ് അൽ ഖാൽ പറഞ്ഞു. വൈറസ് സമൂഹത്തിൽ നിലവിലുണ്ടെന്നും ലോക രാജ്യങ്ങളിൽ വ്യാപിക്കുന്ന ദക്ഷിണാഫ്രിക്കൻ, യുകെ വകഭേദങ്ങൾ കൂടുതൽ കഠിനമാണെന്നും ഡോ. അൽ ഖാൽ ഇന്നലെ ഖത്തർ ടിവി പരിപാടിയിൽ സംസാരിക്കുമ്പോൾ പറഞ്ഞു.
കൊവിഡ് നിയന്ത്രണങ്ങൾ ക്രമേണ എടുത്തുകളയുമ്പോൾ വാക്സിനേഷൻ ലഭിച്ച ആളുകൾക്ക് ലഭിക്കുന്ന പ്രത്യേക അവകാശങ്ങളെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ആദ്യ ഘട്ടത്തിൽ രണ്ട് ഡോസുകളുമുള്ള വാക്സിനേഷൻ നടത്തിയ ആളുകൾക്ക് ചില പ്രത്യേകാവകാശങ്ങൾ നൽകുന്നത് വിവേചനമല്ല, മറിച്ച് ജനങ്ങളെ സംരക്ഷിക്കുന്നതിനാണ്.”
”സമൂഹത്തിൽ പ്രതിരോധ കുത്തിവയ്പ് നടത്തുന്നവരുടെ നിരക്ക് കൂടുന്നതിനനുസരിച്ച്, അണുബാധകളുടെ എണ്ണം കുറയുകയും അതിനുശേഷം കുത്തിവയ്പ് എടുക്കാത്തവരുടെ എണ്ണം വളരെ താഴ്ന്ന നിലയിലെത്തുകയും മറ്റുള്ളവരെപ്പോലെ അവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്യും.” ഡോ. അൽ ഖാൽ പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങൾ ക്രമേണ നീക്കം ചെയ്തുകൊണ്ട് ഖത്തർ മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ പകർച്ചവ്യാധി സംബന്ധമായ എല്ലാ സൂചകങ്ങളും തൃപ്തികരമാണ്. ഈദ് അൽ ഫിത്തറിനുശേഷം അണുബാധ വർദ്ധിക്കുമെന്ന ആശങ്ക ഉണ്ടായിരുന്നുവെങ്കിലും നേരിയ വർധനവു മാത്രമേ രേഖപ്പെടുത്തിയുള്ളൂവെന്ന് ഡോക്ടർ അൽ ഖൽ പറഞ്ഞു.
He said that the awareness of the community about the pandemic and fast-rolling out COVID-19 vaccine helped in curbing the cases of infection. #Qatar #Covid19 #Vaccination https://t.co/bygwKOzLqm
— The Peninsula Qatar (@PeninsulaQatar) May 27, 2021