കോവിഡ് വാക്‌സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും ഖത്തറിലെ ജനങ്ങൾക്ക് അവബോധമുണ്ടെന്നും ടാർഗെറ്റ് ചെയ്ത ഗ്രൂപ്പുകളിൽ ഉയർന്ന ശതമാനത്തിന് വാക്‌സിനേഷൻ നൽകിയിട്ടുണ്ടെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷൻ വിഭാഗം മേധാവി ഡോ. സോഹ അൽ ബയാത്ത് പറഞ്ഞു.
കൊവിഡ് വാക്സിൻ സ്വീകരിക്കാനുള്ള സന്നദ്ധത സ്ഥിരീകരിക്കാൻ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ എല്ലാവരേയും ബയാത്ത് പ്രോത്സാഹിപ്പിച്ചു. വാക്സിനേഷൻ ക്യാമ്പെയ്നിന്റെ ഘട്ടങ്ങൾക്കനുസരിച്ചുള്ള മാനദണ്ഡങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്തവരെ ബന്ധപ്പെടുമെന്നും ഡോ. ബയാത്ത് വ്യക്തമാക്കി.
മോഡേണ കോവിഡ് വാക്സിൻ ഉടൻ രാജ്യത്ത് ലഭ്യമാകുമെന്നും മോഡേണ, ഫൈസർ ആൻഡ് ബയോഎൻടെക് വാക്സിനുകൾ സുരക്ഷിതത്വത്തിലും ഫലപ്രാപ്തിയിലും ഒരു പോലെയാണെന്നും അവർ പറഞ്ഞു. മോഡേണയിൽ നിന്ന് ആദ്യ ബാച്ച് മാസാവസാനത്തോടെ പ്രതീക്ഷിക്കാമെന്നും ഡോ. അൽ ബയാത്ത് പറഞ്ഞു.
മോഡേണ, ഫൈസർ-ബയോടെക് വാക്സിനുകൾ തമ്മിലുള്ള ചെറിയ വ്യത്യാസം സംഭരണ ആവശ്യകതകളിലാണ്. കൂടാതെ ഫൈസറിന്റെ അംഗീകൃത പ്രായം 16 വയസും അതിൽ കൂടുതലും എന്നാൽ മോഡേണയ്ക്ക് ഇത് 18 വയസും അതിൽ കൂടുതലുമാണ്. രണ്ട് ഡോസുകൾ തമ്മിലുള്ള ദൂരം, ഫൈസറിന് 21 ദിവസമാണെന്നും എന്നാൽ മോഡേണയ്ക്ക് 28 ദിവസമാണെന്നും അൽ ബയാത്ത് വ്യക്തമാക്കി.
Dr Al Bayat encouraged everyone to register at the Ministry website confirming their willingness to receive the #COVID19 vaccine. #Qatar #Vaccine https://t.co/GA8Ax9JLNT
— The Peninsula Qatar (@PeninsulaQatar) February 13, 2021