അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സുരക്ഷ ഉറപ്പു വരുത്താൻ പുതിയ പദ്ധതിയുമായി എച്ച്എംസി
കൊവിഡ് രോഗലക്ഷണ കേസുകൾ കണ്ടെത്താൻ സ്കൂളുകളിൽ മാന്വൽ റാപിഡ് ആന്റിജൻ പരിശോധന ആരംഭിക്കാൻ എച്ച്എംസി ആരംഭിച്ചതായി ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്എംസി) ലബോറട്ടറി മെഡിസിൻ, പാത്തോളജി വകുപ്പ് ചെയർമാൻ എനാസ് അൽ കുവാരി പറഞ്ഞു.
കോവിഡ് വാക്സിനേഷൻ ചെയ്തിട്ടില്ലാത്ത അധ്യാപകരെ പരിശോധിക്കുന്നതിനായി എച്ച്‌എംസിയുടെ ചില കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന റാപിഡ് ടെസ്റ്റിംഗ് കിറ്റുകളാണ് സ്കൂളുകളിൽ സ്റ്റാൻഡേർഡ് ചെയ്യുകയെന്ന് അൽ കുവാരി ഖത്തർ ന്യൂസ് ഏജൻസിയോട് പറഞ്ഞു.
എച്ച്‌എംസിയിലെ ലബോറട്ടറി മെഡിസിൻ, പാത്തോളജി വകുപ്പ് പ്രൈമറി ഹെൽത്ത്കെയർ കോർപ്പറേഷനുമായി (പിഎച്ച്സിസി) സഹകരിച്ച് ഹെൽത്ത് ഹോസ്പിറ്റൽ സ്കൂളിലെ നഴ്സുമാരെ മാനുവൽ റാപിഡ് ആന്റിജൻ ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധിക്കാൻ പരിശീലിപ്പിക്കുന്നുണ്ട്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഇതു പ്രദാനം ചെയ്യുമെന്ന് അവർ ഓർമ്മിപ്പിച്ചു.
മൂക്കിൽ നിന്ന് സാമ്പിൾ എടുത്താണ് ദ്രുത പരിശോധന നടത്തുന്നത്, 10 മുതൽ 15 മിനിറ്റിനുശേഷം പരിശോധനാ ഫലങ്ങൾ തയ്യാറാകും. അണുബാധയേറ്റ ആദ്യ ആഴ്ചയിൽ കേസുകൾ കണ്ടെത്താൻ ടെസ്റ്റ് കിറ്റിന് 97 ശതമാനം കൃത്യതയുണ്ടെന്ന് അവർ പറഞ്ഞു.
HMC starts using rapid Covid-19 tests in schools#Qatar #Doha #Covid19 https://t.co/2iGnod4WSM
— The Peninsula Qatar (@PeninsulaQatar) March 26, 2021