ഖത്തറിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്, രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ കുറവ്
ഖത്തറിൽ കൊറോണ ബാധിതരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായപ്പോൾ രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ കുറവ്. ഇന്ന് രാജ്യത്ത് രണ്ടു പേർ കൊവിഡ് ബാധിച്ചു മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. നാൽപത്തിയെട്ടും അൻപത്തിമൂന്നും വയസുള്ള വ്യക്തികളാണ് ഇന്നു മരണമടഞ്ഞത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം നാൽപത്തിയഞ്ചായി. മരണത്തിൽ ആരോഗ്യ മന്ത്രാലയം ദു:ഖവും അനുശോചനവും രേഖപ്പെടുത്തി.
ഇന്ന് 1901 പേർക്കാണ് പുതിയതായി വൈറസ് ബാധയേറ്റതായി കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് ആകെ അസുഖ ബാധിതരുടെ എണ്ണം 62160 ആയി. അതേ സമയം 1506 പേർക്കു മാത്രമാണ് ഇന്ന് അസുഖം ഭേദമായത്. ഇതോടെ ആകെ അസുഖം ഭേദമായവരുടെ എണ്ണം 37542 ആയി. നിലവിൽ 24573 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.
آخر مستجدات فيروس كورونا في قطر
— وزارة الصحة العامة (@MOPHQatar) June 3, 2020
Latest update on Coronavirus in Qatarhttps://t.co/Il86Rjz8nX#سلامتك_هي_سلامتي #YourSafetyIsMySafety pic.twitter.com/steVfhKmHq
5339 പേർക്ക് പരിശോധന നടത്തിയാണ് 1901 പേർക്ക് രോഗമുണ്ടെന്നു കണ്ടെത്തിയത്. ആകെ 236437 പേർക്കാണ് ഇതുവരെ പരിശോധന നടത്തിയത്. ഇതിൽ ഇന്നലത്തെ വന്ന 245 പേരെയും ചേർത്ത് 1556 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. പതിനഞ്ചു പേർ ഇന്നലെ പുതിയതായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ 237 പേരാണ് ഇപ്പോൾ ഐസിയുവിലുള്ളത്.
ഒരിടവേളക്കു ശേഷം ആദ്യമായാണ് രോഗം ഭേദമായവരേക്കാൾ കൂടുതൽ രോഗികൾ ഉണ്ടാകുന്നത്. അതിനിടയിൽ രാജ്യത്ത് കൊവിഡ് വ്യാപനം ചെറുക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്താൻ ക്യാബിനറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്. രോഗലക്ഷണമുള്ളവർ പരിശോധന നടത്താൻ മടി കാണിക്കരുതെന്നും നേരത്തെ രോഗം കണ്ടെത്തിയാൽ ചികിത്സ സുഗമമാണെന്നും മന്ത്രാലയം അറിയിച്ചു.