കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഖത്തറിൽ കൊവിഡ് ബാധിച്ച് തീവ്രപരിചരണം ആവശ്യമുള്ളവരുടെ എണ്ണത്തിൽ 82 ശതമാനം വർധനവുണ്ടായി എന്നും അതിൽ യുവാക്കളുടെ എണ്ണം കൂടുതലാണെന്നും ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ തീവ്രപരിചരണ വിഭാഗം ആക്ടിംഗ് ഹെഡ് ഡോ. അഹമ്മദ് അൽ മുഹമ്മദ് പറഞ്ഞു.
നിലവിലെ തരംഗത്തിൽ ഐസിയുവിൽ പ്രവേശിപ്പിച്ച കൊവിഡ് കേസുകളിൽ 40 ശതമാനവും 50 വയസ്സിന് താഴെയുള്ളവരാണ്. 30 മുതൽ 40 വരെ പ്രായമുള്ളവരാണ് അതിൽ കൂടുതലെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണ വൈറസ് ചികിത്സാ കേന്ദ്രങ്ങളിൽ ഞങ്ങൾ ഒരു പ്രത്യേക ശസ്ത്രക്രിയാ കേന്ദ്രം ചേർത്തിട്ടുണ്ടെന്നും കേന്ദ്രത്തിന്റെ ഒരു നില മുഴുവൻ തീവ്രപരിചരണ വിഭാഗമായി പരിവർത്തനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
In the past two weeks alone, Qatar saw an 82 percent jump in COVID-19 patients requiring intensive care treatment.https://t.co/Yk2mN8a6rB
— Qatar Tribune (@Qatar_Tribune) March 24, 2021