യുഎഇയെ മറികടന്ന് ലോകത്തെ ഏറ്റവും ഇന്റർനെറ്റ് വേഗതയുള്ള രാജ്യമായി ഖത്തർ
2020 ഡിസംബറിൽ ഖത്തറിലെ മൊബൈൽ ഇന്റർനെറ്റ് ലോകത്തിലെ ഏറ്റവും വേഗതയേറിയതാണെന്ന് ഇന്നലെ പുറത്തിറക്കിയ സ്പീഡ് ടെസ്റ്റ് ഗ്ലോബൽ ഇൻഡെക്സ് ഫലങ്ങൾ പറയുന്നു. ഓക്ലയുടെ സ്പീഡ് ടെസ്റ്റ് ഗ്ലോബൽ ഇൻഡെക്സിൽ, ഡിസംബറിൽ മൊബൈൽ ഇന്റർനെറ്റ് വേഗത കണക്കിലെടുത്ത് ഖത്തർ ലോകത്ത് ഒന്നാം സ്ഥാനത്തെത്തി.
കഴിഞ്ഞ മാസം ഖത്തറിലെ ഡൗൺലോഡ് സ്പീഡ് 178.01 എംബിപിഎസ് ആയിരുന്നു. ശരാശരി അപ്‌ലോഡ് വേഗത 29.74 എംബിപിഎസ് ആയിരുന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സൂചികയിൽ രണ്ട് സ്ഥാനങ്ങൾ ഖത്തർ മെച്ചപ്പെടുത്തി.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ നിന്നിരുന്ന രാജ്യം ആദ്യമായാണ് രാജ്യം ഒന്നാം സ്ഥാനത്തെത്തുന്നതെന്ന് ഓക്ല റിപ്പോർട്ടിൽ പറയുന്നു. ഖത്തറിലെ ശരാശരി ഡൗൺലോഡ് വേഗത നവംബറിൽ 77.07 എംബിപിഎസും അപ്‌ലോഡ് വേഗത 21.49 എംബിപിഎസും ആയിരുന്നു.
ആഗോള റാങ്കിംഗിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് 177.52 എംബിപിഎസ് ശരാശരി ഡൗൺലോഡ് വേഗതയുമായി രണ്ടാം സ്ഥാനത്തും 169.03 എംബിപിഎസുമായി ദക്ഷിണ കൊറിയ മൂന്നാം സ്ഥാനത്തും എത്തി. ചൈന, ഓസ്ട്രേലിയ എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.
In the Ookla’s Speedtest Global Index, Qatar was ranked first in the world in terms of mobile internet speed in December.#Qatar #InternetSpeedTest https://t.co/EEaXYqNVuG
— The Peninsula Qatar (@PeninsulaQatar) January 21, 2021