ദോഹ : വിനോദ സഞ്ചാരികളുടെ കാര്യത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി ഖത്തർ ടൂറിസം ഡിപ്പാർട്ട്മെന്റ്. 2019ലെ ആദ്യത്തെ ഏഴ് മാസത്തെ കണക്കു പ്രകാരം 1. 19 മില്യൺ വിദേശികളാണ് ഖത്തർ സന്ദർശിച്ചത്. 2018 ലെ ആദ്യ ഏഴ് മാസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 10.7 ശതമാനമാണ് വർദ്ധനവുണ്ടായിരിക്കുന്നത്.
കൃത്യമായ കണക്ക് പരിശോധിക്കുമ്പോൾ ഏഷ്യയിൽ നിന്ന് മാത്രം 469.1 ആയിരം ( 39%) സന്ദർശകരും യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് 375.5 ആയിരം (31%) മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്ന് 131.6 ആയിരം (11%) സന്ദർശകരുമാണ് ഖത്തർ വിനോദമാസ്വദിക്കാൻ വേണ്ടി മാത്രം വന്നത്.
ദേശീയ ടൂറിസം കൗൺസിൽ (ക്യുഎൻടിസി) സ്ഥാപിക്കാനുള്ള തീരുമാനം 2018 നവംബർ 4 ന് അമീർ എച്ച് എച്ച് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പുറപ്പെടുവിച്ചിരുന്നു.
സന്ദർശകർക്ക് സൗകര്യം വർദ്ധിപ്പിക്കുകയും പ്രാദേശിക ടൂറിസം ഉൽപ്പന്നങ്ങളെ വൈവിധ്യവത്കരിക്കുകയും ടൂറിസം മേഖലയ്ക്കുള്ള ദേശീയ തന്ത്രം നടപ്പാക്കുന്നതിനും ഖത്തർ നാഷണൽ ടൂറിസം കൗൺസിൽ സെക്രട്ടറി ജനറലായ എച്ച്ഇ അക്ബർ അൽ ബേക്കർ സർക്കാർ, സ്വകാര്യ മേഖല എന്നിവിടങ്ങളിൽ നിന്നുള്ള പങ്കാളികളുമായി തുടർന്നും പ്രവർത്തിക്കുവാൻ താൽപര്യപ്പെടുകയും ചെയ്യുന്നു .
2019 ന്റെ തുടക്കം മുതൽ തന്നെ വാർഷിക, പ്രതിമാസ അടിസ്ഥാനത്തിൽ സന്ദർശകരുടെ എണ്ണത്തിൽ ശ്രദ്ധേയമായ വളർച്ചയാണ് ഖത്തർ നേടിയത്. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ തന്നെ സന്ദർശകരുടെ വരുമാനത്തിൽ 11.5 ശതമാനം തന്നെ വർദ്ധനവ് രേഖപ്പെടുത്തുകയും ചെയ്തു