മാസ്ക് ധരിക്കാത്തതിന് 169 പേർക്കെതിരെ പോലീസ് നടപടിയെടുത്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതു കൂടാതെ കാറിനുള്ളിൽ യാത്ര ചെയ്യാവുന്ന ആളുകളുടെ പരിധി ലംഘിച്ചതിന് 20 പേരെയുംപോലീസ് പബ്ലിക് പ്രോസിക്യൂഷന് വിധേയമാക്കി.
ഒരു കുടുംബത്തിൽ പെട്ടവരല്ലെങ്കിൽ ഡ്രൈവർ ഉൾപ്പെടെ നാലിലധികം പേർ കാറിൽ യാത്ര ചെയ്യുന്നത് നിലവിൽ ഖത്തറിൽ നിരോധിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ പോലീസ് നടപടികൾ ഇപ്പോൾ ശക്തമാണ്.
— Qatar Tribune (@Qatar_Tribune) November 30, 2020
രണ്ടാഴ്ചക്കുള്ളിൽ മാസ്ക് ധരിക്കാത്തതിനു മാത്രം ആയിരക്കണക്കിന് ആളുകൾക്കെതിരെ പോലീസ് നടപടിയെടുത്തിരുന്നു. പകർച്ചവ്യാധികൾ, പ്രതിരോധ നടപടികൾ എന്നിവ സംബന്ധിച്ച് 1990ലെ 17ആം നമ്പർ നിയമപ്രകാരമുള്ള മന്ത്രിസഭാ തീരുമാനമനുസരിച്ച്, വീടുകൾക്ക് പുറത്ത് മാസ്ക് ധരിക്കാത്ത ആളുകൾക്ക് മൂന്ന് വർഷം വരെ തടവും കൂടാതെ / അല്ലെങ്കിൽ 200,000 റിയാൽ പിഴയും നേരിടേണ്ടിവരും.