ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി ചൊവ്വാഴ്ച ദോഹയിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി. മേഖലയിലെ പുതിയ വിഷയങ്ങൾക്കു പുറമേ, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം, പ്രത്യേകിച്ചും നിക്ഷേപ, തൊഴിൽ സംബന്ധമായവ ഇരുവരും അവലോകനം ചെയ്തു.
“ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനിയെ കണ്ടുമുട്ടിയതിൽ സന്തോഷമുണ്ട്. കോവിഡ് രണ്ടാം തരംഗത്തിൽ ഖത്തർ നൽകിയ ഐക്യദാർഢ്യത്തിനു ഞാൻ നന്ദി പറഞ്ഞു. ഞങ്ങളുടെ ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് ചർച്ച ചെയ്യുകയും പ്രാദേശിക വിഷയങ്ങളിൽ അഭിപ്രായങ്ങൾ കൈമാറുകയും ചെയ്തു.” സന്ദർശനത്തിന് ശേഷം ഇന്ത്യൻ വിദേശകാര്യ മന്ത്രി ട്വിറ്ററിൽ കുറിച്ചു.
കുവൈറ്റ് സന്ദർശനത്തിന് ശേഷമാണ് ജയ്ശങ്കറിന്റെ ഖത്തറിലെത്തുന്നത്. ദുരിതാശ്വാസ സാമഗ്രികളും മെഡിക്കൽ ഓക്സിജനും നൽകി കോവിഡ് പ്രതിസന്ധിയെ നേരിടാൻ രാജ്യത്തെ പിന്തുണയ്ക്കുന്ന കുവൈറ്റുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് ഇന്ത്യൻ മാധ്യമങ്ങൾ പറഞ്ഞു.
— Qatar Tribune (@Qatar_Tribune) June 15, 2021