ഖത്തറിൽ വാഹനമോടിക്കുന്നവർക്കു മുന്നറിയിപ്പുമായി ഫസ്റ്റ് ലെഫ്റ്റനന്റ്
അമിതവേഗം, ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു തടയുക എന്നിവ ലക്ഷ്യമിട്ടുള്ള ബോധവൽക്കരണ ഡ്രൈവുകളിൽ ജനറൽ ഡയറക്ടറേറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ശൈത്യകാല ക്യാമ്പിംഗ് സീസണിൽ ഇതു കൂടുതലായിരിക്കുമെന്നും ഫസ്റ്റ് ലഫ്റ്റനന്റ് ഫഹദ് ഷെരീഡ അൽ അബ്ദുല്ല വെളിപ്പെടുത്തി.
ഡിപ്പാർട്ട്‌മെന്റിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഡ്രൈവിംഗ് സമയത്ത് മൊബൈൽ ഫോണിൽ സംസാരിക്കുന്നതും അമിതവേഗവും ഡ്രൈവർമാർക്കിടയിൽ ഏറ്റവും സാധാരണമായ ട്രാഫിക് നിയമലംഘനങ്ങളാണ്. ശൈത്യകാല ക്യാമ്പിംഗ് സീസണിൽ ഇതു കൂടുതലാണെന്നും ഫസ്റ്റ് ലഫ്റ്റനന്റ് അൽ അബ്ദുല്ല പറഞ്ഞു.
According to the Department’s statistics, talking on the mobile phone while driving and overspeeding are the most common #TrafficViolations among drivers.#Qatar https://t.co/Nkf7pXB2zv
— The Peninsula Qatar (@PeninsulaQatar) November 10, 2020
റഡാർ സംവിധാനങ്ങളിലൂടെ വേഗതാ ലംഘനം നിയന്ത്രിക്കാമെങ്കിലും വാഹനമോടിക്കുന്നവർ ഫോണിൽ സംസാരിക്കുന്നതാണ് വകുപ്പിനെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി. അതിനാൽ, ഈ ലംഘനങ്ങളെക്കുറിച്ച് അവബോധം വ്യാപിപ്പിക്കുന്നതിനും അവ കുറയ്ക്കുന്നതിനും പ്രചാരണങ്ങൾ ആരംഭിക്കുമെന്ന് ഖത്തർ ടിവിയോട് അദ്ദേഹം പറഞ്ഞു.
മണൽകൂനകളിൽ വാഹനമോടിക്കാൻ അറിയില്ലെങ്കിൽ സീലൈൻ പ്രദേശത്തോ അതുപോലുള്ള മറ്റ് പ്രദേശങ്ങളിലോ വാഹനമോടിക്കരുതെന്നും ട്രാഫിക് നിയമലംഘനങ്ങൾ വകുപ്പ് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.