കൊറോണ വൈറസ് രോഗത്തെ നേരിടാൻ വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ട ഒരു മരുന്ന് ഖത്തറിനു ലഭിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയത്തിലെ മെഡിക്കൽ സർവീസസ് കമാൻഡർ ബ്രിഗേഡിയർ ജനറൽ ഡോക്ടർ ആസാദ് അഹമ്മദ് ഖലീൽ പറഞ്ഞു. അൽ അറബ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ബ്രിഗേഡിയർ ജനറൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
ജാപ്പനീസ് നിർമ്മിതമായ ഈ മരുന്ന് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കഠിനമായ ലക്ഷണങ്ങളുള്ള തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഉണ്ടായിരുന്ന 1,500 കോവിഡ് രോഗികൾക്ക് ഇത് നൽകിയെന്നും ഇവരെല്ലാം സുഖം പ്രാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്മ ചികിത്സയ്‌ക്കൊപ്പം ഈ മരുന്നും നഷ്ടപ്പെട്ടേക്കാവുന്ന നിരവധി ജീവൻ രക്ഷിച്ചു.
https://twitter.com/Qatar_Tribune/status/1315295868254384128?s=19
റാൻഡം ടെസ്റ്റിങ്ങ് നടത്താൻ പ്രതിരോധ മന്ത്രാലയത്തിലെ അഞ്ച് മെഡിക്കൽ യൂണിറ്റുകളിൽ പിസിആർ പരിശോധന ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്നും ബ്രിഗ് ജനറൽ ഖലീൽ പറഞ്ഞു. ഈ പരിശോധനകളുടെ ഫലങ്ങൾ 24 മണിക്കൂറിനുള്ളിൽ അറിയാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.