ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമാണു ഖത്തർ, 2022 ലോകകപ്പ് ഫുട്ബോൾ ആരാധകർക്ക് അവിസ്മരണീയ അനുഭവമാകുമെന്ന് സാമുവൽ എറ്റൂ
ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ഇവന്റിന്റെ അടുത്ത പതിപ്പ് രണ്ട് വർഷത്തിനുള്ളിൽ മിഡിൽ ഈസ്റ്റിൽ വച്ചു നടക്കാനിരിക്കെ ഫിഫ ലോകകപ്പ് ഖത്തർ 2022 ആരാധകർക്ക് സവിശേഷവും അവിസ്മരണീയവുമായ നിരവധി അനുഭവങ്ങൾ നൽകുമെന്ന് ബാഴ്സലോണ ഇതിഹാസമായ സാമുവൽ എറ്റോ പറഞ്ഞു.
Qatar2022.qaന് നൽകിയ അഭിമുഖത്തിൽ, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസി (എസ്‌സി) യുടെ ആഗോള അംബാസഡറായി സേവനമനുഷ്ഠിക്കുന്ന മുൻ കാമറൂൺ ഇന്റർനാഷണൽ രാജ്യത്ത് സന്ദർശിക്കാൻ പ്രിയപ്പെട്ട ചില സ്ഥലങ്ങളും എടുത്തുകാട്ടി.
Samuel Eto’o believes the #FIFAWorldCupQatar2022 will offer many unique and memorable experiences for fans when the next edition of football’s showpiece event heads to the Middle East and Arab world in two years’ time#Qatar https://t.co/gpso2uPt2m
— The Peninsula Qatar (@PeninsulaQatar) November 23, 2020
“ഖത്തറിലായിരിക്കുമ്പോൾ നിരവധി വ്യത്യസ്ത സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഞാൻ ആസ്വദിക്കുന്നു. ചില സമയങ്ങളിൽ, വില്ലാജിയോ മാളിലും മറ്റ് അവസരങ്ങളിൽ ധാരാളം കടകളും റെസ്റ്റോറന്റുകളും ഉള്ള കതാര കൾച്ചറൽ വില്ലേജ് സന്ദർശിക്കുന്നതും ഞാൻ ആസ്വദിക്കുന്നു. ബനാന ദ്വീപിനെയും ഞാൻ ഇഷ്ടപ്പെടുന്നു, അത് അവധിക്കാലം ആഘോഷിക്കാൻ നല്ലൊരു സ്ഥലമാണ്.”
“ആരാധകർ 2022ൽ ഈ രാജ്യത്ത് എത്തുമ്പോൾ സന്ദർശിക്കാൻ രസകരമായ നിരവധി സ്ഥലങ്ങൾ കണ്ടെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.” നാല് തവണ ആഫ്രിക്കൻ പ്ലെയർ ഓഫ് ദ ഇയർ ആയ എറ്റോ പറഞ്ഞു.
2018-19 സീസണിൽ ഖത്തർ സ്പോർട്സ് ക്ലബുമായി ഹ്രസ്വകാലത്തേക്കു കളിക്കുന്നതിനിടയിലാണ് എറ്റോയുടെ ഖത്തറിനെ കുറിച്ചുള്ള തന്റെ ആദ്യ അനുഭവങ്ങൾ രൂപപ്പെടുത്തിയത്. ഖത്തറിലെ ജനങ്ങളുടെ സൗഹൃദവും രാജ്യത്തിന്റെ സുരക്ഷയും ആരാധകരെ അത്ഭുതപ്പെടുത്തുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നാണ് ഖത്തറെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“എനിക്ക് ഖത്തറിലെ ആളുകളെ ഇഷ്ടമാണ്, അവർ തുറന്ന മനസും ആത്മാർത്ഥത ഉള്ളവരുമാണ്. ദോഹയിലും രാജ്യത്തുടനീളവും നിങ്ങൾക്ക് എല്ലായ്പ്പോഴും സുരക്ഷിതവും അനുഭവിക്കാനാവും. ലോകകപ്പിനായി ഖത്തറിലെത്തുന്ന ഫുട്ബോൾ ആരാധകർക്ക് ഈ കാര്യത്തിൽ ഉറപ്പു ലഭിക്കും. ടൂർണമെന്റിന്റെ സമയത്ത് രാജ്യം സന്ദർശിക്കാനും മികച്ച കളിക്കാരെ കാണാനും സമയം അവർക്കു ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ” എറ്റൂ പറഞ്ഞു.