രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രതിദിന കൊവിഡ് കേസുകൾ ജനുവരി അവസാനത്തിനു ശേഷം ആദ്യമായി മുന്നൂറിൽ താഴെയായി. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ (എംപിഎച്ച്) പ്രതിദിന റിപ്പോർട്ട് അനുസരിച്ച് 299 പുതിയ കേസുകളാണ് ഇന്നലെ കണ്ടെത്തിയത്. ഇവരിൽ 176 പേർ കമ്മ്യൂണിറ്റി കേസുകളും 123 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. 752 പേർ ഇന്നലെ രോഗമുക്തരായി.
എന്നാൽ രാജ്യത്ത് വ്യാപനം നടക്കുന്നത് വൈറസിന്റെ അതിശക്തമായ രണ്ട് വകഭേദങ്ങൾ ആയതിനാൽ സമൂഹത്തിൽ ഇടപെടുന്നതിൽ ആളുകൾ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് കോവിഡ് -19 ദേശീയ ആരോഗ്യ തന്ത്ര ഗ്രൂപ്പിന്റെ ചെയർ ഡോ. അബ്ദുല്ലതിഫ് അൽ ഖാൽ മുന്നറിയിപ്പ് നൽകി.
കമ്മ്യൂണിറ്റി കേസുകളുടെ എണ്ണം കുറഞ്ഞതോടെ, മടങ്ങിവരുന്ന യാത്രക്കാരിൽ കണ്ടെത്തുന്ന അണുബാധകൾ ഇപ്പോൾ ദൈനംദിന കേസുകളിൽ വലിയൊരു പങ്കു വഹിക്കുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ ഡാറ്റ അനുസരിച്ച്, മടങ്ങിവരുന്ന യാത്രക്കാരിൽ 2-6% പേരെയാണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുന്നത്.
ദേശീയ കൊവിഡ് വാക്സിനേഷൻ പ്രോഗ്രാമും അതിവേഗം പുരോഗമിക്കുകയാണ്, പ്രോഗ്രാം ആരംഭിച്ചതിനുശേഷം യോഗ്യരായ ജനസംഖ്യയുടെ 51.2% പേർക്കും ഇപ്പോൾ കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ട്. ഇതെല്ലാം മെയ് 28 മുതൽ ഖത്തറിലെ കൊവിഡ് നിയന്ത്രണങ്ങൾ നാലു ഘട്ടമായി ലഘൂകരിക്കാൻ ഒരുങ്ങുകയാണ്.
In a positive development, new daily #COVID19 cases reported in the country have dropped below 300 for the first time since end of January#Qatar #coronavirus #quarantine https://t.co/kWNi5XoupV
— The Peninsula Qatar (@PeninsulaQatar) May 14, 2021