ഖത്തറില്‍ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ തുടരുവാന്‍ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു.
രാജ്യത്തു കോവിഡ് സംബന്ധിച്ച നിലവിലെ അവസ്ഥയും അവ തടയുന്നതിനുള്ള നടപടികളും പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ചു.
മികച്ച ചികിത്സയും ദ്രുതഗതിയിലുള്ള വാക്സിനേഷൻ പ്രോഗ്രാമും കൊണ്ട് ഖത്തറിലെ കൊവിഡ് കേസുകൾ കുറഞ്ഞു വരുന്നതിനാൽ സാധാരണ ജീവിതത്തിലേക്ക് ഉടനെ മടങ്ങിയെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
അതേസമയം കൊവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ രണ്ടാം ഘട്ടം ഉടനെയുണ്ടാകുമെന്ന് മുതിർന്ന ആരോഗ്യ പ്രവർത്തകൻ പ്രതീക്ഷ പ്രകടിപ്പിച്ചു. ആദ്യ ഘട്ടം മെയ് 28ന് ആരംഭിച്ചിരുന്നു. രണ്ടാം ഘട്ടം ജൂണ്‍ 18നാണ് പ്രതീക്ഷിക്കുന്നത്.