കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പുതിയ പഠന റിപ്പോർട്ടുകൾ പുറത്ത്
കൊവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് ലോകാരോഗ്യ സംഘടനയും ചൈനയും നടത്തിയ സംയുക്ത പഠനം വവ്വാലുകളിൽ നിന്നും വരുന്ന വൈറസ് മറ്റു മൃഗങ്ങളിലൂടെ മനുഷ്യരിലേക്ക് എത്താൻ വളരെയധികം സാധ്യതയുണ്ടെന്നും ലാബിൽ നിന്നും ചോർന്നതാവില്ലെന്നും വ്യക്തമാക്കുന്നു.
വൈറസ് എങ്ങനെയാണ് ലോകമെമ്പാടും വ്യാപിക്കാൻ തുടങ്ങിയത് എന്നതിനെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ച ഈ കണ്ടെത്തലുകൾ നൽകുന്നുണ്ടെങ്കിലും പ്രതീക്ഷിച്ചത്ര ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചിട്ടില്ലെന്നതിനാൽ ഗവേഷകരുടെ നിഗമനങ്ങളെക്കുറിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമുണ്ട്.
ലാബ് ലീക്ക് ഹൈപ്പോതിസിസ് ഒഴികെയുള്ള എല്ലാ മേഖലകളിലും ടീം കൂടുതൽ ഗവേഷണം നിർദ്ദേശിച്ചു. റിപ്പോർട്ടിന്റെ പ്രകാശനം കാലതാമസം നേരിടുന്നുണ്ട്. ലോകാരോഗ്യ സംഘടന അംഗ രാജ്യത്തു നിന്നുമുള്ള ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന നയതന്ത്രജ്ഞനിൽ നിന്ന് തിങ്കളാഴ്ച എപിക്ക് ഒരു പകർപ്പ് ലഭിച്ചതിൽ നിന്നാണ് പുതിയ വിവരങ്ങൾ ലഭിച്ചത്.
അന്തിമ പതിപ്പാണെന്ന് നയതന്ത്രജ്ഞൻ പറഞ്ഞെങ്കിലും റിപ്പോർട്ട് റിലീസ് ചെയ്യുന്നതിന് മുമ്പായി മാറ്റുമോയെന്ന് വ്യക്തമല്ല. മറ്റൊരു നയതന്ത്രജ്ഞനും റിപ്പോർട്ട് ലഭിച്ചതായി സ്ഥിരീകരിച്ചു. പ്രസിദ്ധീകരിക്കുന്നതിന് മുമ്പായി ഇത് പുറത്തിറക്കാൻ അധികാരമില്ലാത്തതിനാൽ ഇരുവരും പേരുവിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചു.
The findings offer little new insight into how the virus began to spread around the globe and many questions remain unanswered, though that was as expected. #WHO #COVID19 #Animals https://t.co/0O4BzRB5XN
— The Peninsula Qatar (@PeninsulaQatar) March 29, 2021