ഗാസ വിഷയത്തിൽ ലോകത്തിനുള്ള ഗ്യാസ് വിതരണം വെട്ടിക്കുറക്കുമെന്ന ഖത്തറിന്റെ ഭീഷണി വ്യാജവാർത്ത
ഉപരോധിച്ച ഗാസ മുനമ്പിൽ ഇസ്രായേൽ ബോംബ് വർഷിക്കുന്നത് തുടരുകയാണെങ്കിൽ, ലോകത്തിനുള്ള ഗ്യാസ് വിതരണം വെട്ടിക്കുറയ്ക്കുമെന്ന ഖത്തറിന്റെ ഭീഷണി തെറ്റായ റിപ്പോർട്ടുകളാണെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടി.
ഖത്തറി വാർത്താ ഉറവിടമായി തെറ്റിദ്ധരിക്കപ്പെടുന്ന രീതിയിലുള്ള അക്കൗണ്ടിൽ നിന്നാണ് ഇത്തരത്തിലുള്ള വ്യാജവിവരങ്ങൾ പുറത്തു വന്നത്.
‘ഗാസയിലെ ബോംബാക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ലോകത്തിലേക്കുള്ള ഗ്യാസ് വിതരണം നിർത്തുമെന്ന് ഖത്തർ ഭരണകൂടം ഭീഷണിപ്പെടുത്തി’ എന്ന് ‘ഖത്തർ അഫയേഴ്‌സ്’ എന്ന പേരിലുള്ള അക്കൗണ്ട് ബുധനാഴ്‌ച എക്‌സിൽ ഒരു പോസ്റ്റ് പങ്കിട്ടു.
സോഷ്യൽ മീഡിയയിലെ ഖത്തർ നിരീക്ഷകർക്കിടയിൽ ഈ പരാമർശം സംശയങ്ങൾ ഉയർത്തിയിരുന്നു, സ്ഥിരീകരിക്കാത്ത ഈ വിവരങ്ങൾ പങ്കിട്ട ഈ അക്കൗണ്ടിന്റെ ആധികാരികതയെ പലരും സംശയാസ്പദമായി വിലയിരുത്തി.
“ഖത്തറിനെ നിഷേധാത്മകമായി ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന ഒരു അക്കൗണ്ടാണ് Qattar_affairs. ഇത് ഒരു നിയമാനുസൃത വാർത്താ അക്കൗണ്ടായി മാറുകയും അതിന്റെ ഭൂരിഭാഗം ഉള്ളടക്കവും ഇത് ഒരു സാധാരണ ഖത്തർ വാർത്താ അക്കൗണ്ട് പോലെയാക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.”
“എന്നാൽ പല തെറ്റായ വിവരങ്ങളും വരുന്ന അക്കൗണ്ടുകൾ പോലെ, ഇതിലും ഇടയ്ക്കിടെ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തും,” ഖത്തറിലെ ഹമദ് ബിൻ ഖലീഫ സർവകലാശാലയിലെ മിഡിൽ ഈസ്റ്റ് സ്റ്റഡീസ് അസോസിയേറ്റ് പ്രൊഫസർ മാർക്ക് ഓവൻ ജോൺസ് പറഞ്ഞു.
Disinformation experts have exposed an account “masquerading” as a Qatari news source that has spread false reports on an alleged Qatari threat to cut its gas supplies to the world if Israel continues to bomb the besieged Gaza Strip.https://t.co/1lWCPshSzV
— Doha News (@dohanews) October 12, 2023