ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്ന് ഖത്തറിലേക്ക് ആഴ്ചയിൽ 20 പുതിയ വിമാനങ്ങൾ ഏർപ്പെടുത്തുമെന്ന് എയർ ഇന്ത്യ വ്യാഴാഴ്ച പ്രഖ്യാപിച്ചു. 2022 നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുന്ന ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് പ്രതീക്ഷിക്കുന്ന ഡിമാൻഡ് വർധിക്കാൻ ഈ അധിക ശേഷി സഹായിക്കുമെന്ന് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.
ഈ കാലയളവിൽ മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് ദോഹയിലേക്ക് വിമാനങ്ങൾ സർവ്വീസ് നടത്തും. ഇത് 2022 ഒക്ടോബർ 30ന് അവതരിപ്പിക്കും. കൂടാതെ, മുംബൈയിൽ നിന്ന് പതിമൂന്ന് വിമാനങ്ങളും, ഹൈദരാബാദിൽ നിന്ന് നാല്, ചെന്നൈയിൽ നിന്ന് മൂന്ന് വിമാനങ്ങളും സർവീസ് നടത്തും. ഡൽഹിയിൽ നിന്ന് ദോഹയിലേക്കുള്ള പ്രതിദിന ഫ്‌ളൈറ്റുകൾക്ക് പുറമെയായിരിക്കും ഈ വിമാനങ്ങളെന്നും എയർലൈൻ അറിയിച്ചു.
“കഴിഞ്ഞ മാസം എയർ ഇന്ത്യയുടെ ആഭ്യന്തര നെറ്റ്‌വർക്കിൽ 24 പുതിയ വിമാനങ്ങൾ വർധിപ്പിച്ചതിന്റെ തുടർച്ചയാണ് ഖത്തറിലേക്കുള്ള അധിക കണക്റ്റിവിറ്റി.” എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. “ഈ അധിക 24 വിമാനങ്ങളിൽ ഡൽഹി-മുംബൈ, ഡൽഹി-ബെംഗളൂരു, മുംബൈ-ചെന്നൈ റൂട്ടുകളിൽ ഓരോന്നിലും രണ്ട് പുതിയ ഫ്രീക്വൻസികളും മുംബൈ-ബെംഗളൂരു റൂട്ടിൽ ഒരു പുതിയ ഫ്രീക്വൻസിയും ഉൾപ്പെടുന്നു.” എയർലൈൻ കൂട്ടിച്ചേർത്തു.
#AirIndia announces direct flights to #Doha from three key Indian citieshttps://t.co/5CORSaRIcP
— The Peninsula Qatar (@PeninsulaQatar) September 9, 2022