മെയ് 12 വെള്ളിയാഴ്ച അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ അൽ സദ്ദിനെ 3-0ന് മറികടന്ന്, അമീർ കപ്പ് കിരീടത്തിനായുള്ള 30 വർഷത്തെ കാത്തിരിപ്പിന് അൽ അറബി വിരാമമിട്ടു. സിറിയൻ ഫോർവേഡ് ഒമർ അൽ സോമ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി.
ആദ്യ പകുതിയിൽ അൽ സാദിനെ നന്നായി ചെറുത്ത അൽ അറബി ഇടവേളയ്ക്ക് ശേഷം അവരുടെ ആക്രമണ ശേഷി അഴിച്ചുവിട്ട് ഒമ്പതാം തവണയും കിരീടം ഉയർത്തി. 1992-93 സീസണിന ശേഷമുള്ള അവരുടെ ആദ്യത്തെ കിരീടമാണിത്.
കളിയുടെ ആദ്യ മണിക്കൂറിൽ അൽ സദ്ദ് മികച്ച ടീമായി തോന്നിയെങ്കിലും, 62 ആം മിനിറ്റിൽ ഒരു മികച്ച ഹെഡ്ഡറിലൂടെ അൽ അറബിയെ സിറിയൻ ഫോർവേഡ് മുന്നിലെത്തിച്ചു.
90ആം മിനിറ്റിൽ പകരക്കാരനായ ഹമീദ് ഇസ്മയിൽ അൽ അറബിയുടെ മുൻതൂക്കം രണ്ടാക്കിയതിനു ശേഷം സ്റ്റോപ്പേജ് ടൈമിന്റെ എട്ടാം മിനിറ്റിൽ നേടിയ ഗോളിലൂടെ ഒമർ അൽ സോമ വിജയം ഉറപ്പിച്ചു.
#AlArabi end 30-year wait for Amir Cup title with 3-0 win over #AlSadd#AmirCup 🏆 #Qatar @QFA_EN https://t.co/ukxtTRNDaL
— The Peninsula Qatar (@PeninsulaQatar) May 12, 2023