ഇന്നലെ ഖലീഫ ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ നടന്ന ഏകപക്ഷീയമായ ഫൈനലിൽ അൽ ഗരാഫയെ 5-1നു തകർത്ത്, അമീർ കപ്പിന്റെ 50ആം എഡിഷൻ കിരീടമുയർത്തി അൽ ദുഹൈൽ. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയാണ് ടൂർണമെന്റിന്റെ സുവർണ ജൂബിലി ട്രോഫി ക്യാപ്റ്റൻ അൽമോസ് അലിക്ക് സമ്മാനിച്ചത്.
കൊവിഡ് പ്രോട്ടോക്കോളുകൾ കാരണം 75 ശതമാനം ശേഷി മാത്രമായി പരിമിതപ്പെടുത്തിയ 40,000 സീറ്റുകളുള്ള ഫിഫ ലോകകപ്പ് വേദിയിൽ നടന്ന ഫൈനൽ മത്സരത്തിൽ ആരാധകർ ആവേശകരമായ അന്തരീക്ഷമാണു സൃഷ്ടിച്ചത്.
അല്‍ ദുഹൈലിന് വേണ്ടി എഡ്മില്‍സണ്‍ ജൂനിയര്‍ (6‘), മൈക്കല്‍ ഒലുംഗ (18′), അല്‍ മോയിസ് അലി (52′), ഫെര്‍ജാനി സാസി (58′), അബ്ദുല്‍ റഹ്‌മാന്‍ മുസ്തഫ (85’) എന്നിവരാണ് ഗോള്‍ നേടിയത്. അൽ ഗറാഫയുടെ ആശ്വാസഗോൾ 53ആം മിനുട്ടിൽ അലായില്‍ഡിന്റെ വകയായിരുന്നു.
Al Duhail emerged as the 50th Amir Cup champions after an emphatic 5-1 victory over Al Gharafa in the final at the Khalifa International Stadium on Friday#Qatar #Doha #AmirCup #AmirCup50https://t.co/oxs0lPrkKP
— The Peninsula Qatar (@PeninsulaQatar) March 18, 2022