ഇന്ന് ഓഗസ്റ്റ് 15 മുതൽ 2023 ഒക്ടോബർ 15 വരെ ഖത്തർ സമുദ്രാതിർത്തിക്കുള്ളിൽ കിംഗ്ഫിഷ് മത്സ്യബന്ധന നിരോധനം ആരംഭിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.
മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി ജിസിസി രാജ്യങ്ങൾ തമ്മിലുള്ള ധാരണ പ്രകാരം മന്ത്രിതല തീരുമാനപ്രകാരമാണ് ഇതു നടപ്പാക്കുന്നത്. മത്സ്യബന്ധനത്തിന് നിയമപരമായി അനുവദനീയമായ വലിപ്പം 45 സെന്റീമീറ്റർ ആണെന്ന് പ്രസ്താവിച്ച മന്ത്രാലയം ഇതു നിലനിർത്തുന്നതിലൂടെ കിംഗ്ഫിഷിനെ സംരക്ഷിക്കാനും ലക്ഷ്യമിടുന്നു.
മത്സ്യബന്ധന നിരോധന കാലയളവിൽ, മത്സ്യബന്ധന യാനങ്ങളിൽ കിംഗ്ഫിഷ് മത്സ്യബന്ധന വലകൾ കൊണ്ടുപോകുന്നതും വ്യാപാരം ചെയ്യുന്നതും നിരോധിച്ചിരിക്കുന്നു, ഫിഷറീസ് വകുപ്പിന്റെ ലൈസൻസുള്ള ബോട്ടുകൾക്കോ കപ്പലുകൾക്കോ സ്റ്റിക്കുകൾ മാത്രം ഉപയോഗിച്ച് മത്സ്യബന്ധനം നടത്താൻ അനുവാദമുണ്ട്.
മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് നിശ്ചിത കാലാവധിയുള്ള ലൈസൻസ് നേടിയ ശേഷം ശാസ്ത്രീയ ഗവേഷണത്തിന് ലൈസൻസ് ഉള്ളവർക്ക് സീസണൽ നിരോധനം ബാധകമല്ല. നിയമ ലംഘകർക്കുള്ള പിഴ 5,000 റിയാൽ വരെ വരുമെന്നും പ്രസ്താവനയിൽ പറയുന്നു.
മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും സമുദ്രജീവികളുടെ തുടർച്ച ഉറപ്പാക്കുന്നതിനുമുള്ള ഏറ്റവും വിജയകരമായ മാർഗമാണ് പ്രജനനകാലത്ത് മത്സ്യബന്ധനം നിരോധിക്കുകയെന്നും കഴിഞ്ഞ വർഷങ്ങളിൽ ഈ നിരോധന തീരുമാനം നല്ല ഫലങ്ങൾ കൈവരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
Today, August 15, starts the two-month ban on kingfish fishing in Qatari waters.
— The Peninsula Qatar (@PeninsulaQatar) August 15, 2023
Read more: https://t.co/bzTqRqKbZy#Qatar #Doha #fishing pic.twitter.com/PvIdBq5c09