2022 ഫിഫ ലോകകപ്പ് വേദികളിൽ ആറെണ്ണം അറബ് ലോകത്തിന് പ്രദർശിപ്പിക്കുന്ന ഫിഫ അറബ് കപ്പിന് ഇന്നു തുടക്കമാകുന്നു. 16 രാജ്യങ്ങളാണ് ഇന്ന് മുതൽ ഫിഫ അറബ് കപ്പ് കിരീടത്തിനായി മത്സരിക്കുന്നത്. ഫിഫയുടെ കീഴിൽ നടക്കുന്ന ആദ്യത്തെ അറബ് കപ്പ് എന്ന നിലയിൽ, പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങൾക്കും ഈ ടൂർണമെന്റ് അവിസ്മരണീയമായ അനുഭവം നൽകും.
അതിനിടയിൽ, ഖത്തർ അടുത്ത വർഷത്തെ ലോകകപ്പിനുള്ള രാജ്യത്തിന്റെ ഒരുക്കങ്ങളിൽ മറ്റൊരു നാഴികക്കല്ല് കൂടി ഇതിനൊപ്പം കുറിക്കും. ലോകകപ്പിനായി രാജ്യം ഒരുക്കിയ രണ്ടു വേദികൾ – സ്റ്റേഡിയം 974, അൽ ബൈത്ത് സ്റ്റേഡിയം എന്നിവ അറബ് കപ്പിലൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കും. രണ്ട് അത്യാധുനിക വേദികളും ഇന്ന് ഫിഫ അറബ് കപ്പ് 2021ലെ ഗ്രൂപ്പ് സ്റ്റേജിൽ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും.
ലോകകപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെ അടുത്ത വർഷത്തെ ഫുട്ബോൾ കാഴ്ച്ചകൾക്ക് രാജ്യം ഒരുങ്ങിയിരിക്കുന്നു എന്ന സന്ദേശം കൂടിയാണ് ഇതു നൽകുന്നത്. 2022ലെ ഫിഫ ലോകകപ്പ് വേദികളിൽ എട്ടിൽ ആറെണ്ണത്തിലും അറബ് കപ്പിൽ മത്സരങ്ങൾ നടക്കും.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സും സിറിയയും തമ്മിൽ രാത്രി 8:00ന് നടക്കുന്ന മത്സരമാണ് സ്റ്റേഡിയം 974ൽ നടക്കുക. ഖത്തറും അയൽക്കാരായ ബഹ്‌റൈനും രാത്രി 7:30 ന് അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. ഇതിനു പുറമെ അൽ ജനൂബ്, അൽ തുമാമ, ലുസൈൽ, എഡ്യുക്കേഷൻ സിറ്റി, അഹ്മദ് ബിൻ അലി എന്നീ സ്റ്റേഡിയങ്ങളിലും ടൂർണമെന്റ് നടക്കും.
A total of 16 nations will compete for the maiden FIFA Arab Cup title from today, turning pages in history books not only in Qatar, but also the entire Arab region.#Qatar #FIFARABCUP #ArabCuphttps://t.co/6VNWzEFxXE
— The Peninsula Qatar (@PeninsulaQatar) November 30, 2021