ഇന്ത്യൻ ഗവൺമെന്റ് പിന്തുണയുള്ള ഗ്യാസ് വിതരണക്കാരായ ഗെയിൽ ഖത്തറുമായുള്ള ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) വിതരണ കരാർ പൂർത്തിയാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണെന്ന് റോയിട്ടേഴ്‌സിനെ ഉദ്ധരിച്ച് വ്യവസായ രംഗത്തെ പ്രമുഖർ പറഞ്ഞു.
ലോകത്തെ മുൻനിര കയറ്റുമതിക്കാരായ ഖത്തറിൽ നിന്ന് ഇന്ത്യ പ്രതിവർഷം 1 ദശലക്ഷം മെട്രിക് ടൺ എൽഎൻജി വാങ്ങുന്നത് ഈ കരാറിൽ ഉൾപ്പെടും. ഇത് 20 വർഷത്തിലേറെ നീണ്ടുനിൽക്കുമെന്ന് മൂന്ന് വ്യവസായ, വ്യാപാര സ്രോതസ്സുകൾ പറഞ്ഞു.
പ്രതിവർഷം 1.2 ദശലക്ഷം മെട്രിക് ടൺ എൽഎൻജി വിതരണം ചെയ്യുന്നതിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി 7 ബില്യൺ മുതൽ 9 ബില്യൺ ഡോളർ വരെ മൂല്യമുള്ള 14 വർഷത്തെ കരാർ അബുദാബിയിലെ ADNOC പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദർശനത്തിനിടെയാണ് ഈ കരാറിന് അന്തിമരൂപമായത്.
വരും ദശകങ്ങളിൽ ഒരു വികസിത സമ്പദ്‌വ്യവസ്ഥയായി മാറുകയെന്ന ലക്ഷ്യത്തിൽ രാജ്യം ഉയർന്ന വളർച്ചാ നിരക്കിനായി പരിശ്രമിക്കുമ്പോൾ ഊർജ സുരക്ഷ ഉറപ്പാക്കാനുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് ഊർജ കരാറുകൾ പൂർത്തിയാക്കുന്നത്.
The Indian Government-backed gas supplier, GAIL, is in the final stages of closing a 20-year liquefied natural gas supply deal with Qatar, according to industry insiders cited by Reuters.https://t.co/BdMVNCEr6f
— Doha News (@dohanews) August 6, 2023