Qatar
അർജന്റീനയുമായുള്ള മത്സരത്തിനിടെ പരിക്കേറ്റ താരത്തെ ജർമനിയിൽ ചികിത്സക്കായി എത്തിക്കാൻ ഉത്തരവിട്ട് സൗദി സുൽത്താൻ
അർജന്റീനയ്‌ക്കെതിരായ ചരിത്രപരമായ 2-1 വിജയത്തിനിടെ ഗോൾകീപ്പർ മുഹമ്മദ് അൽ ഒവൈസുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് സൗദി അറേബ്യയുടെ പ്രതിരോധ താരം യാസർ അൽ-ഷഹ്‌റാനിക്ക് താടിയെല്ലിന് പൊട്ടലും മുഖത്തെ എല്ലുകൾ ഒടിവും ആന്തരിക രക്തസ്രാവവും അനുഭവപ്പെട്ടു.
അൽ-ഷഹ്‌റാനിയെ ഒടുവിൽ സ്ട്രെച്ചർ ചെയ്താണ് കൊണ്ടു പോയത്. താരം പോകുമ്പോൾ ജനക്കൂട്ടത്തിന് കുഴപ്പമില്ലെന്ന ആംഗ്യം കാണിച്ചെങ്കിലും ആശുപത്രിയിൽ എത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ പരിക്കിന്റെ വ്യാപ്തി വെളിപ്പെട്ടത്.
താരത്തെ ചികിത്സയ്ക്കായി ജർമനിയിലേക്ക് സ്വകാര്യ ജെറ്റിൽ എത്തിക്കാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഉത്തരവിട്ടതായി ഗൾഫ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് സംഭവം നടന്നത്. മത്സരത്തിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയം സൗദി അറേബ്യ സ്വന്തമാക്കിയിരുന്നു.