Qatar

ഖത്തറിൽ ട്രാഫിക് അപകടങ്ങൾക്കുള്ള പ്രധാന കാരണം വെളിപ്പെടുത്തി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഉദ്യോഗസ്ഥൻ

80 മുതൽ 90 ശതമാനം വരെ ട്രാഫിക് അപകടങ്ങൾ സംഭവിക്കുന്നത് ഹൈവേകളിൽ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിലൂടെയാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

“വാഹനമോടിക്കുമ്പോൾ വാഹനത്തിന്റെ ടെലിവിഷൻ സെറ്റിൽ നിന്ന് ഏതെങ്കിലും ദൃശ്യങ്ങൾ കാണുന്നതിനും മൊബൈൽ ഫോണോ മറ്റേതെങ്കിലും ഉപകരണമോ ഡ്രൈവർ കൈവശം വെച്ചാലുമുള്ള പിഴ 500 ഖത്തർ റിയാൽ ആണ്.” ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫികിലെ ഓഫീസർ ക്യാപ്റ്റൻ മുഹമ്മദ് അബ്ദുള്ള അൽ കുവാരി പറഞ്ഞു.

ട്രാഫിക് നിയമവും ചട്ടങ്ങളും സംബന്ധിച്ച ഒരു വെബിനാറിൽ ഇന്നലെ സംസാരിച്ച അദ്ദേഹം, ട്രാഫിക് നിയമം പാലിക്കണമെന്നും, പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി സ്കൂളുകളിലും പാർപ്പിട മേഖലകളിലും വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും റോഡിലെ വേഗപരിധി പാലിക്കണമെന്നും ആവശ്യപ്പെട്ടു.

നിശ്ചിയിച്ചിട്ടുള്ള സ്ഥലങ്ങളിലൂടെ മാത്രം റോഡ് മുറിച്ചുകടക്കുന്നതിന്റെ പ്രാധാന്യവും ക്യാപ്റ്റൻ അൽ കുവാരി വ്യക്തമാക്കി. “നിശ്ചിത സ്ഥലങ്ങളിൽ നിന്ന് കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നില്ലെങ്കിൽ, അവർക്ക് 200 റിയാൽ പിഴ ഈടാക്കാം.” അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button