സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കുന്നതിനു വേണ്ടി ആളുകളെ ചൂഷണം ചെയ്തു ഭിക്ഷാടനം നടത്തിക്കുന്ന ഒരു വ്യക്തിയെ ആഭ്യന്തര മന്ത്രാലയം (MoI) അറസ്റ്റ് ചെയ്തു.
വ്യക്തി ഏഷ്യൻ രാജ്യക്കാരനാണെന്ന് മന്ത്രാലയം വെളിപ്പെടുത്തി. മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിട്ട ഓപ്പറേഷന്റെ വീഡിയോയിൽ, പദ്ധതിയിൽ ഉൾപ്പെട്ട ഒരു കൂട്ടം ആളുകളോടൊപ്പം ഈ വ്യക്തിയും അറസ്റ്റിലായതായി വ്യക്തമാക്കുന്നു. പണവും പാസ്പോർട്ടും അധികൃതർ പിടിച്ചെടുത്തു.
“മനുഷ്യക്കടത്തിനെതിരായ ആഭ്യന്തര മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി, സാമ്പത്തിക നേട്ടത്തിന് വേണ്ടി ഭിക്ഷാടനം നടത്തിച്ച് ആളുകളെ ചൂഷണം ചെയ്യുന്ന ഏഷ്യൻ രാജ്യത്ത് നിന്നുള്ള ഒരു വ്യക്തിയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു.” മന്ത്രാലയം അറിയിച്ചു.
പിടിയിലായവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും എംഒഐ അറിയിച്ചു.
The Ministry of Interior (MoI) arrested an individual involved in exploiting people for begging in exchange for monetary gains.#Qatar https://t.co/6tD5ZI2OiV pic.twitter.com/zrruAqyxjy
— The Peninsula Qatar (@PeninsulaQatar) September 14, 2023