യെമനിൽ അടിയന്തിര ആരോഗ്യസഹായം നൽകി ഖത്തർ ചാരിറ്റി
ഖത്തർ ചാരിറ്റി (ക്യുസി) യെമനിലെ ഹെൽത്ത് കെയർ സൗകര്യങ്ങൾക്ക് അടിയന്തര ആരോഗ്യ സഹായം നൽകി. 24 ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകുന്നതിന് പുറമെ അൽ മഷന്ന ജില്ലയിലെ രണ്ട് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് യെമൻ ഗവർണറേറ്റിനു പിന്തുണ നൽകി.
യുണൈറ്റഡ് നേഷൻസ് ഓഫീസ് ഫോർ ദി കോ-ഓർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് (OCHA) ധനസഹായം നൽകുന്ന അടിയന്തര പദ്ധതിയുടെ ഭാഗമാണ് സഹായം. ഐഡിപികളും ആതിഥേയ സമൂഹവും ഉൾപ്പെടെ ഏകദേശം 21,000 ആളുകൾ അധിവസിക്കുന്ന പ്രദേശങ്ങളിലെ വെല്ലുവിളി നിറഞ്ഞ മാനുഷിക സാഹചര്യങ്ങൾ കണക്കിലെടുത്ത് ആതിഥേയ സമൂഹത്തിനും ആന്തരികമായി കുടിയിറക്കപ്പെട്ടവർക്കും (ഐഡിപികൾ) അടിയന്തര ആരോഗ്യ സേവനങ്ങൾ എത്തിച്ചു.
അണുബാധ തടയൽ, പ്രത്യുൽപാദന ആരോഗ്യം, കോവിഡ് സ്ക്രീനിംഗ്, മാനസിക പിന്തുണ എന്നിവ ഉൾപ്പെടുന്നതാണ് രണ്ട് ആരോഗ്യ കേന്ദ്രങ്ങളിലെയും ആരോഗ്യ പ്രവർത്തകരുടെ പരിശീലനത്തിൽ. മരുന്നുകൾ, ഉപകരണങ്ങൾ, ഫർണിച്ചറുകൾ എന്നിവയുടെ ദൗർലഭ്യം നേരിടുന്ന കേന്ദ്രത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഈ സഹായം സഹായിച്ചതായി ഫാമിലി ഹെൽത്ത് സെന്റർ ഡയറക്ടർ ഡോ അമിൻ എൽ-സെയ്ദ് പറഞ്ഞു.
കൂടാതെ രോഗികൾക്ക് സൗജന്യമായി കേന്ദ്രത്തിൽ സേവനം ലഭിക്കുന്നു. ഈ മേഖലയിലെ ഗുണഭോക്താക്കളിൽ വ്യക്തമായ സ്വാധീനം ചെലുത്തുന്ന ഈ പദ്ധതിയുടെ തുടർച്ചയുടെ പ്രാധാന്യം സെന്റർ ഡയറക്ടർ അടിവരയിട്ടു.
#QatarCharity has provided emergency health assistance to healthcare facilities in Ibb governorate of #Yemen, where support was extended to two health centres of Al Mashannah district, in addition to training 24 health workers https://t.co/OTVLdd91To
— Gulf Times (@GulfTimes_QATAR) March 19, 2022