കോവിഡ് 19 മുൻകരുതൽ നടപടികളുടെ ഭാഗമായി മാസ്ക് ധരിക്കാത്തതിന് 170 പേരെ ഡിസംബർ 20ന് ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് വിധേയമാക്കി. അതേസമയം വാഹനത്തിൽ യാത്ര ചെയ്യാവുന്ന പരമാവധി ആളുകളെ സംബന്ധിച്ച് ലംഘനങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഒരേ കുടുംബത്തിലെ അംഗങ്ങളല്ലെങ്കിൽ ഡ്രൈവർ ഉൾപ്പെടെ 4 പേർ മാത്രമേ വാഹനത്തിൽ യാത്ര ചെയ്യാവൂ എന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. വാഹനത്തിനുള്ളിൽ ആളുകളുടെ പരിധി പാലിക്കാത്തതിന് 252 പേരെയും മാസ്ക് ധരിക്കാത്തതിനു 3395 പേരെയും ഇതു വരെ പബ്ലിക് പ്രോസിക്യൂഷനു റഫർ ചെയ്തിട്ടുണ്ട്.
കൊറോണ വൈറസിൽ നിന്നു സമൂഹത്തെയും തങ്ങളെയും സംരക്ഷിക്കുന്നതിനായി മുൻകരുതൽ, പ്രതിരോധ തീരുമാനങ്ങൾ പാലിക്കാൻ അധികാരികൾ പൊതുജനങ്ങളോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
Surge in number of people arrested for not wearing #masks in public#Qatar #Covid19 https://t.co/VPa0l2wYcB
— The Peninsula Qatar (@PeninsulaQatar) December 20, 2020