അഫ്ഗാനിസ്ഥാനിൽ ബന്ദികളെ മോചിപ്പിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങൾക്ക് അമീറിനോട് നന്ദി പറഞ് ട്രംപ് .
ദോഹ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി അമീർ എച്ച്.എച്ച്. ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇന്നലെ നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ ഖത്തറിന്റെ ശ്രമങ്ങൾക്കും അതിന്റെ സജീവമായ പങ്കിനും അഫ്ഗാനിസ്ഥാനിൽ തടവിലാക്കപ്പെട്ട രണ്ട് ബന്ദികളെ മോചിപ്പിക്കാൻ സൗകര്യമൊരുക്കിയതിലും ട്രംപ് നന്ദി അറിയിച്ചു.
കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വർധിപ്പിക്കുന്നതിന് വേണ്ടിയും ഇരു നേതാക്കളും ചർച്ച നടത്തി.
നേരത്തെ അഫ്ഗാനിസ്ഥാനിൽ ബന്ദികളായിരുന്ന അമേരിക്കൻ, ഓസ്‌ട്രേലിയൻ യൂണിവേഴ്‌സിറ്റി പ്രൊഫസർമാരുടെ മോചനത്തെയും മറ്റ് അഫ്ഗാൻ തടവുകാരെ മോചിപ്പിക്കുന്നതിനെയും ഖത്തർ സ്വാഗതം ചെയ്തിരുന്നു.
തടവുകാരുടെ കൈമാറ്റം സുരക്ഷിതമാക്കുന്നതിന് സഹകരിച്ച എല്ലാ കക്ഷികൾക്കും ഖത്തർ നന്ദി അറിയിച്ചു. കൂടാതെ സുരക്ഷിതമായി മടങ്ങിയെത്തിയ അമേരിക്കൻ, ഓസ്‌ട്രേലിയൻ യൂണിവേഴ്‌സിറ്റി പ്രൊഫസർമാരുടെ കുടുംബങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.