ഖത്തറിലെ 170ലധികം കൊവിഡ് രോഗികൾക്ക് ഇതുവരെ കൺവാലസെന്റ് പ്ലാസ്മ (സിപി) ചികിത്സ ലഭിച്ചിട്ടുണ്ടെന്നും അവരിൽ പകുതിയും മെച്ചപ്പെട്ട ലക്ഷണങ്ങൾ കാണിക്കുകയും ഒടുവിൽ സുഖം പ്രാപിക്കുകയും ചെയ്തുവെന്നും എച്ച്എംസിയിലെ മെഡിക്കൽ ഡയറക്ടർ മുന അൽ മാസ്ലമനി അറിയിച്ചു.
കൊവിഡിൽ നിന്ന് മുക്തനായ രോഗികളുടെ രക്തത്തിൽ നിന്ന് പ്ലാസ്മ എടുത്ത് നിലവിൽ വൈറസുമായി പോരാടുന്ന രോഗികളിലേക്ക് അത് മാറ്റുന്നതാണ് സിപി ചികിത്സയിലെ പ്രധാന രീതി. ആളുകൾക്ക് കൊവിഡ് വൈറസ് ബാധിക്കുമ്പോൾ അവരുടെ ശരീരം അതിനെ പ്രതിരോധിക്കാൻ ആന്റിബോഡികൾ നിർമ്മിക്കുന്നു. ഒരു രോഗി സുഖം പ്രാപിച്ചുകഴിയുമ്പോൾ ഈ ആന്റിബോഡികൾ അവരുടെ ശരീരത്തിൽ നിലനിൽക്കും. രോഗമുക്തനായ ഒരു രോഗിയിൽ നിന്നുള്ള പ്ലാസ്മ ഒന്ന് മുതൽ രണ്ട് വരെ രോഗികളുടെ ചികിത്സക്കു വേണ്ടി ഉപയോഗിക്കാം.
Over 170 #COVID19 patients received convalescent plasma donations in #Qatar https://t.co/IKxOs98Dn8
— The Peninsula Qatar (@PeninsulaQatar) June 7, 2020
ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ പ്ലാസ്മ സംഭാവന കേന്ദ്രം ഇതിന്റെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്. രക്തത്തിൽ നിന്ന് പ്ലാസ്മയെ നേരിട്ട് വേർതിരിക്കുന്നതിനും മറ്റ് ഘടകങ്ങൾ ഒരേസമയം ദാതാവിന് തിരികെ നൽകുന്നതിനുമായി പ്രവർത്തിക്കുന്ന ഏറ്റവും പുതിയ ഉപകരണങ്ങൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ പ്ലാസ്മ കൃത്യമായി സംരക്ഷിക്കുന്നതിനുള്ള ഉപകരണങ്ങളും ഇവിടെയുണ്ട്.
Sourse: Peninsula