ഖത്തർ ലോകകപ്പ് വേദികളിൽ നിന്നുള്ള പകുതിയോളം മാലിന്യങ്ങൾ റീസൈക്കിൾ ചെയ്തു
ഏറ്റവും സുസ്ഥിരവും കാർബൺ ന്യൂട്രലുമായ ഫിഫ ലോകകപ്പ് നടത്താനുള്ള ഖത്തറിന്റെ ശ്രമങ്ങൾക്ക് അനുസൃതമായി, ഖത്തർ 2022 FIFA ലോകകപ്പിന്റെ സ്റ്റേഡിയം, മറ്റു വേദികൾ എന്നിവയിൽ നിന്ന് ശേഖരിക്കുന്ന മാലിന്യത്തിന്റെ 49 ശതമാനവും ഇതുവരെ റീസൈക്കിൾ ചെയ്തിട്ടുണ്ട്.
2022ലെ ഫിഫ ലോകകപ്പ് ഖത്തറിന്റെ സ്റ്റേഡിയങ്ങളിൽ നിന്നും, വേദികളിൽ നിന്നും ടൺ കണക്കിന് മാലിന്യം ശേഖരിച്ചിട്ടുണ്ട്. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ റേഡിയേഷൻ, കെമിക്കൽ പ്രൊട്ടക്ഷൻ വിഭാഗത്തിൽ നിന്നുള്ള സമീറ മുഹമ്മദ് അൽ ദോസരി അടുത്തിടെ ഖത്തർ റേഡിയോയോട് സംസാരിക്കവെ ഇക്കാര്യം അറിയിച്ചു.
കാർഡ്ബോർഡ്, പ്ലാസ്റ്റിക്, ഗ്ലാസ് എന്നിവ ഉൾപ്പെടുന്ന മാലിന്യങ്ങൾ മുനിസിപ്പാലിറ്റി മന്ത്രാലയം നടത്തുന്ന റീസൈക്ലിംഗ് ഫാക്ടറികളിലേക്ക് അയക്കുന്നുണ്ടെന്ന് അൽ ദോസരി പറഞ്ഞു. ഈ മാലിന്യങ്ങളുടെ ഒരു ഭാഗം പരിസ്ഥിതി സൗഹൃദമായ ശുദ്ധ ഊർജമാക്കി മാറ്റുന്നുണ്ടെന്നും അവർ പറഞ്ഞു.
റീസൈക്ലിംഗ് പ്രക്രിയ വർദ്ധിപ്പിക്കുന്നതിനായി, മുനിസിപ്പാലിറ്റി മന്ത്രാലയം ലോകകപ്പിന് മുന്നോടിയായി നിരവധി മൊബൈൽ മാലിന്യ കൈമാറ്റ സ്റ്റേഷനുകൾ വിന്യസിക്കുകയും ക്ലീനിംഗ് ഫ്ലീറ്റിലേക്ക് കൂടുതൽ വാഹനങ്ങൾ ചേർക്കുകയും ചെയ്തു.
To enhance the recycling process, the Ministry of Municipality deployed a number of mobile waste transfer stations ahead of #WorldCup and added many more vehicles to its cleaning fleet. #Qatar #Qatar2022 #Recycle #WasteCollection https://t.co/DtQyE6d1UI
— The Peninsula Qatar (@PeninsulaQatar) December 14, 2022