ഖത്തറിൽ 12 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസർ ആൻഡ് ബയോഎൻടെക് കോവിഡ് വാക്‌സിന്‍ നൽകിത്തുടങ്ങുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഫൈസർ വാക്‌സിന്‍ 12 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ളവരില്‍ കോവിഡ് കേസുകള്‍ തടയുന്നതില്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഖത്തർ പുതിയ തീരുമാനമെടുത്തത്. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്.
സെപ്റ്റംബറില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ ഖത്തറർ 12-15 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് സ്‌ക്കൂളുകളെ സുരക്ഷിതമാക്കാനും സാധാരണ നിലയിലേക്കുള്ള തിരിച്ചു കൊണ്ടുവരാനും സഹായിക്കും.
മെയ് 16 ഞായറാഴ്ച മുതല്‍ പൊതുജനാരോഗ്യ മന്ത്രാലയ വെബ്സൈറ്റ് (www.moph.gov.qa) വഴി മക്കൾക്കു വാക്‌സിന്‍ എടുക്കാന്‍ മാതാപിതാക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. അതിനു ശേഷം പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനില്‍ നിന്നും ബന്ധപ്പെടുന്നതിനനുസരിച്ച് വാക്‌സിൻ സ്വീകരിക്കാം.
Qatar to offer Pfizer vaccine to 12–15-year-olds; quarantine exemption extended#Qatar #Doha #COVID19Vaccination #Quarantine https://t.co/Emah71IypL
— The Peninsula Qatar (@PeninsulaQatar) May 12, 2021