വാഹനങ്ങളിൽ അനുമതിയില്ലാതെ മാറ്റം വരുത്തിയാൽ ശിക്ഷാനടപടി സ്വീകരിക്കും
അധികാരികളുടെ അനുമതിയില്ലാതെ വാഹനങ്ങളിൽ മാറ്റം വരുത്തുന്നത് 1500 റിയാൽ പിഴയൊടുക്കാവുന്ന ലംഘനമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഉദ്യോഗസ്ഥൻ പറഞ്ഞു. വാഹനത്തിന്റെ നിറത്തിലും നമ്പർ പ്ലേറ്റുകളുടെ ആകൃതിയിലും ഏതെങ്കിലും അനധികൃത മാറ്റം വരുത്തുക, അവയിലെ വിശദാംശങ്ങൾ മാറ്റുക, അല്ലെങ്കിൽ അവ ലോണിൽ നൽകുക/കൈമാറ്റം ചെയ്യുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
നറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ട്രാഫിക് ബോധവൽക്കരണ വിഭാഗത്തിൽ നിന്നുള്ള ക്യാപ്റ്റൻ മുഹമ്മദ് അബ്ദുല്ല അൽ-കുവാരി ചൊവ്വാഴ്ച ഒരു വെബിനാറിൽ പറഞ്ഞതാണ് ഇക്കാര്യം. മദ്യപിച്ച് വാഹനമോടിക്കുക, അപകടമുണ്ടായാൽ ഓടിപ്പോകാൻ ശ്രമിക്കുക അല്ലെങ്കിൽ ഓടിപ്പോവുക തുടങ്ങിയവ തടവും ശിക്ഷയും ലഭിക്കാവുന്ന കുറ്റങ്ങളാണെന്നും ക്യാപ്റ്റൻ അൽ-കുവാരി മുന്നറിയിപ്പ് നൽകി. ചില ലംഘനങ്ങൾ അനുരഞ്ജനത്തിലൂടെ പരിഹരിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അനധികൃത നിർമാണത്തിലൂടെയോ റോഡുകൾ വെട്ടിപ്പൊളിച്ചോ ഗതാഗതം തടസ്സപ്പെടുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിന് കുറഞ്ഞത് ഒരു മാസത്തെ തടവോ 10,000-15,000 റിയാൽ വരെ പിഴയോ ലഭിക്കുമെന്നും ക്യാപ്റ്റൻ അൽ-കുവാരി പറഞ്ഞു.
മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതിനും റോഡുകളുടെ നിർമ്മാണ സമയത്ത് ലൈസൻസിംഗ് അതോറിറ്റികളുടെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാത്തതിനും ഇതേ പിഴ ബാധകമാണ്. ഒരു വാഹനത്തിനുള്ളിൽ ആചാരങ്ങളും പൊതു സദാചാര മാനദണ്ഡങ്ങളും ലംഘിക്കുകയോ അതിന് അനുവദിക്കുകയോ ചെയ്താൽ അതും ശിക്ഷക്കു വിധേയമാണെന്ന് അദ്ദേഹം പറഞ്ഞു.
Making changes to vehicles without permission from the authorities is a violation that is punishable with a fine of QR1,500, a General Directorate of Traffic official has said.https://t.co/tbqXaGH5sN
— Gulf Times (@GulfTimes_QATAR) March 1, 2022