സർക്കാർ, സ്വകാര്യ സ്കൂളുകളിലെയും കിന്റർഗാർട്ടനുകളിലെയും വിദ്യാർത്ഥികൾക്കായി നവംബർ ഒന്നു മുതൽ റൊട്ടേഷണൽ അറ്റൻഡൻസ് സമ്പ്രദായം സ്വീകരിക്കാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഇന്നലെ അറിയിച്ചു.
പ്രഖ്യാപനത്തിലെ പ്രധാന കാര്യങ്ങൾ ഇവയാണ്:
സ്കൂളിൽ വന്നുള്ള പoനം, വിദൂര പഠനം എന്നിങ്ങനെ രണ്ട് ഒപ്ഷനിൽ ഒരെണ്ണം ഇനി തിരഞ്ഞെടുക്കാൻ കഴിയില്ല.
റൊട്ടേഷൻ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾ സ്കൂളുകളിലെ ക്ലാസുകളിൽ പങ്കെടുക്കണം.
റൊട്ടേഷൻ അറ്റൻഡൻസ് സമ്പ്രദായം നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും
– ഓരോ അക്കാദമിക് തലത്തെയും പ്രതിവാര റൊട്ടേഷൻ ഷെഡ്യൂളിനെയും അടിസ്ഥാനമാക്കി ശരാശരി ഹാജർ നിരക്ക് സ്കൂൾ ശേഷിയുടെ 42 ശതമാനമാക്കി ഉയർത്തും
– വിദ്യാർത്ഥികൾ സ്കൂളുകളിൽ നേരിട്ട് പങ്കെടുക്കാത്ത ദിവസങ്ങളിൽ വിദൂര പഠന സമ്പ്രദായം ഉപയോഗിക്കും.
– എല്ലാ തലത്തിലുമുള്ള വിദ്യാർത്ഥികളെ ഓരോ ക്ലാസ് മുറിയിലും 15 പേരായി അവർക്കിടയിൽ 1.5 മീറ്ററെന്ന സുരക്ഷിത അകലം നിലനിർത്തി വിഭജിക്കും.
– സ്കൂളുകൾ വിദ്യാർത്ഥികൾക്ക് റൊട്ടേഷൻ അറ്റൻഡൻസ് ഷെഡ്യൂളുകൾ നൽകും. ഇത് സ്കൂളിൽ എത്തേണ്ട ദിവസങ്ങളും വിദൂര പഠന ക്ലാസുകളും കാണിക്കുന്നു.
– മാസ്ക് ധരിക്കുന്നത് നിർബന്ധമാണ്
– തിരക്ക് ഒഴിവാക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും സ്കൂളുകൾ നടപടികൾ സ്വീകരിക്കും.
– അംഗീകൃത മെഡിക്കൽ റിപ്പോർട്ടുകൾ കൈവശമുള്ള വിട്ടുമാറാത്ത രോഗങ്ങളുള്ള വിദ്യാർത്ഥികൾ സ്കൂളിൽ വരുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. അവർക്ക് ഓൺലൈൻ ക്ലാസുകളിൽ മാത്രമേ പങ്കെടുക്കാൻ കഴിയൂ