കൊവിഡ് കേസുകളുടെ എണ്ണത്തിൽ അടുത്തിടെയുണ്ടായ വർധന ആശങ്കയ്‌ക്കുള്ള കാരണമല്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ട്വിറ്ററിൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോയിൽ എച്ച്എംസിയിലെ കോർപ്പറേറ്റ് ഇൻഫെക്ഷൻ പ്രിവൻഷൻ ആൻഡ് കൺട്രോൾ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.ജമീല അൽ അജ്മി പറഞ്ഞു.
“പുതിയ ഒമിക്രോൺ വേരിയന്റിന്റെ ആവിർഭാവത്തിനൊപ്പം രോഗബാധിതരുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്നത് കോവിഡിനെതിരായ പോരാട്ടം ഇതുവരെ അവസാനിച്ചിട്ടില്ലെന്നതിന്റെ ഓർമ്മപ്പെടുത്തലാണ്.” മൂന്നു പ്രധാന പ്രവർത്തനങ്ങളിലൂടെ കൊവിഡിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടത്തിൽ നമുക്കെല്ലാവർക്കും പങ്കാളികളാകാമെന്നും അവർ പറഞ്ഞു.
ആദ്യം, നിങ്ങൾ ബൂസ്റ്റർ വാക്സിൻ ഉൾപ്പെടെയുള്ള എല്ലാ വാക്സിനേഷനും എടുക്കുക. രണ്ട്, നിങ്ങൾക്ക് കോവിഡിന്റെ ലക്ഷണങ്ങൾ അനുഭവപ്പെടുകയോ കോവിഡ് കേസുമായി സമ്പർക്കം പുലർത്തുകയോ ചെയ്താൽ വേഗത്തിൽ പരിശോധന നടത്തുക, മൂന്ന്, സാമൂഹിക അകലം പാലിക്കൽ, പതിവായി കൈകഴുകൽ, മാസ്ക് ധരിക്കൽ എന്നിവ ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ പാലിക്കൽ, ഇത് ശാസ്ത്രീയമായി വൈറസിന്റെ വ്യാപനം കുറയ്ക്കുന്നു.
Recent increase in #Covid-19 cases not a cause for alarm: Official #Qatar https://t.co/GbgfReb9it
— The Peninsula Qatar (@PeninsulaQatar) December 5, 2021