ഖത്തർ ലോകകപ്പിന് 780 ഫ്ലൈറ്റുകൾ ഷെഡൂൾ ചെയ്ത് സൗദി എയർലൈൻസ്
ഫിഫ ലോകകപ്പ് ഖത്തറിൽ പങ്കെടുക്കുന്നവർക്ക് റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നിന്ന് ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലേക്കും ദോഹ ഇന്റർനാഷണൽ എയർപോർട്ടിലേക്കും വരാൻ 780 ഷെഡ്യൂൾ ചെയ്ത, 254,000 സീറ്റുകൾ വരുന്ന അധിക, ഷട്ടിൽ വിമാനങ്ങൾ അനുവദിച്ചതായി സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) ശനിയാഴ്ച പ്രഖ്യാപിച്ചു.
“ഫുട്‌ബോൾ ഇഷ്ടപ്പെടുന്ന അതിഥികൾക്കും സൗദി ദേശീയ ഫുട്‌ബോൾ ടീമിന്റെ ആരാധകർക്കും ഒരേ ദിവസത്തെ റൗണ്ട് ട്രിപ്പുകൾക്കായി ദിവസേനയുള്ള ഷട്ടിലുകളുടെ സൗകര്യം ആസ്വദിക്കാം.” കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
“യാത്രാ ക്രമീകരണങ്ങൾ ലളിതമാക്കുന്നതിനും സമയവും പ്രയത്നവും ലാഭിക്കുന്നതിനും വേണ്ടി, ഷട്ടിൽ ഫ്ലൈറ്റുകളിലെ അതിഥികൾക്ക് അവരുടെ രണ്ട് ഫ്ലൈറ്റുകൾക്കിടയിലുള്ള സമയം പരിഗണിക്കാതെ ഒരേ സമയം പുറപ്പെടുന്നതിനും മടങ്ങുന്നതിനും ബോർഡിംഗ് പാസുകൾ നൽകുന്നതിന് അനുമതിയുണ്ട്.”
”എന്നിരുന്നാലും, എല്ലാ അതിഥികൾക്കും ഉത്തരവാദിത്തമുണ്ട്. ഖത്തറിൽ പ്രവേശിക്കാനും ടൂർണമെന്റിലുടനീളം ലോകകപ്പ് വേദികളിലേക്ക് പ്രവേശിക്കാനും ആഗ്രഹിക്കുന്നവർക്ക് അവരുടെ ഹയ്യ ടിക്കറ്റുകൾ നിർബന്ധമാണ്. ” അവർ കൂട്ടിച്ചേർത്തു.
Saudi Airlines allocates 780 flights to transport World Cup fans to Doha https://t.co/t4QEqoZKYF
— Qatar Tribune (@Qatar_Tribune) November 11, 2022