ഖത്തറിൽ ഷിഷ, ഹുക്ക സേവനങ്ങൾ നിരോധിച്ച് വാണിജ്യ, വ്യവസായ മന്ത്രാലയം
ജനുവരി 8 ശനിയാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ റെസ്റ്റോറന്റുകളിലും കഫേകളിലും ഷിഷ/ഹുക്ക നിരോധിക്കാൻ വാണിജ്യ, വ്യവസായ മന്ത്രാലയം (MOCI) തീരുമാനം പുറപ്പെടുവിച്ചു.
നിലവിലെ ആരോഗ്യസ്ഥിതിയുടെ വെളിച്ചത്തിലും കൊറോണ വൈറസ് (കോവിഡ്-19) അണുബാധ തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ വെളിച്ചത്തിലും ഈ തീരുമാനം. ഈ തീരുമാനം ലംഘിക്കുന്ന ഏതൊരു കക്ഷിക്കും ഉത്തരവാദിത്തമുണ്ടാകുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പു നൽകി.
എല്ലാ കമ്പനികളോടും വ്യക്തികളോടും അവരുടെയും സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ പ്രതിരോധ നടപടികൾ പാലിക്കണമെന്നും കോവിഡ് -19 വൈറസിനെ കുറിച്ചു വിവിധ ഭാഷകളിൽ നൽകുന്ന എല്ലാ വിവരങ്ങൾക്കും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുകയോ ടോൾ ഫ്രീ നമ്പറായ 1600ത്തിൽ വിളിക്കുകയോ ചെയ്യണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.
Ministry bans shisha services in all restaurants and cafes due to Covid-19#Qatar #COVID19https://t.co/MxuFEq5q0E
— The Peninsula Qatar (@PeninsulaQatar) January 6, 2022