ഇറാനിയൻ ശാസ്ത്രജ്ഞന്റെ കൊലപാതകത്തെ ശക്തമായി അപലപിച്ച് ഖത്തർ
ടെഹ്റാനിൽ നടന്ന ബോംബാക്രമണത്തെയും ഇറാൻ പ്രതിരോധ മന്ത്രാലയത്തിലെ ഗവേഷണ-ഇന്നൊവേഷൻ ഓർഗനൈസേഷൻ മേധാവിയും ശാസ്ത്രജ്ഞനുമായ മൊഹ്സെൻ ഫക്രി സാദെയുടെ കൊലപാതകത്തെയും ശക്തമായി അപലപിക്കുകയും അതു മനുഷ്യാവകാശ ലംഘനമാണെന്നു വ്യക്തമാക്കുകയും ചെയ്ത് ഖത്തർ.
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ വിദേശകാര്യ മന്ത്രി ഡോ. മുഹമ്മദ് ജവാദ് സരീഫും ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനിയും ഇന്നലെ നടത്തിയ ഫോൺ സംഭാഷണത്തിൽ ഉഭയകക്ഷി സഹകരണ ബന്ധങ്ങളും പൊതുവായ ആശങ്കകളും അവർ ചർച്ച ചെയ്തു.
The Deputy Prime Minister and Minister of Foreign Affairs called for restraint and finding fundamental solutions for the outstanding issues.#Qatar #Iran #MiddleEast https://t.co/aEgkl6njqP
— The Peninsula Qatar (@PeninsulaQatar) November 29, 2020
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനിലെ സർക്കാരിനും ജനങ്ങൾക്കും ഖത്തർ അനുശോചനം അറിയിച്ചു. മേഖലയും അന്താരാഷ്ട്ര സമൂഹവും സംഘർഷങ്ങൾ കുറയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങൾ തേടുന്ന ഈ സമയത്ത് പ്രശ്നങ്ങൾ രൂക്ഷമാക്കാൻ മാത്രമേ ഇത്തരം നടപടികൾ സഹായിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങളിൽ സംയമനം പാലിക്കാനും അടിസ്ഥാന പരിഹാരങ്ങൾ കണ്ടെത്താനും ഖത്തർ വിദേശകാര്യമന്ത്രിയും ആവശ്യപ്പെട്ടു. ഡോ. മുഹമ്മദ് ജവാദ് സരീഫ് സർക്കാരിന്റെയും ഖത്തർ സംസ്ഥാനത്തെ ജനങ്ങളുടെയും നിലപാടിനെ വിലമതിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ കരുത്ത് ഊന്നിപ്പറയുകയും ചെയ്തു.