രാജ്യത്ത് ദിനംപ്രതി അണുബാധകൾ വർദ്ധിച്ചു കൊണ്ടിരിക്കെ കൊറോണ വൈറസ് പടരുന്നത് തടയാൻ രാജ്യത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ വേണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
“കഴിഞ്ഞ വേനൽക്കാലത്തേതു പോലെ റോഡുകളിൽ വാഹനങ്ങൾ ഒഴിവാക്കുന്നതും ആളുകൾ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതും പോലെയുള്ള ഒരു സമ്പൂർണ്ണ ലോക്ക്ഡൗൺ ആണ് വൈറസ് പടരാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗം.” ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) തീവ്രപരിചരണ വിഭാഗങ്ങളുടെ ആക്ടിംഗ് ചെയർമാൻ അഹമ്മദ് അൽ മുഹമ്മദ് ഖത്തർ ടിവിയോട് പറഞ്ഞതായി അൽ ജസീറ റിപ്പോർട്ടു ചെയ്തു.
“ആളുകൾ പരസ്പരം ഇടപഴകുകയും ജോലിസ്ഥലങ്ങളിലും ഇവന്റുകളിലും ഒത്തുകൂടുകയും ചെയ്യുന്നിടത്തോളം കാലം വൈറസ് പടരുന്നത് തുടരും. ആദ്യത്തെ തരംഗത്തിന്റെ കൊടുമുടിയിൽ വളരെ കൂടുതൽ കേസുകൾക്ക് ഞങ്ങൾ സാക്ഷ്യം വഹിച്ചിരുന്നില്ല.”
ആദ്യ തരംഗത്തിനുശേഷം ഖത്തറിൽ കേസുകളുടെ എണ്ണം വളരെയധികം ഉയർന്നതായി അദ്ദേഹം പറഞ്ഞു. 14 വയസ്സിന് താഴെയുള്ള കുട്ടികൾക്കിടയിൽ ധാരാളം അണുബാധകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അൽ മുഹമ്മദ് വ്യക്തമാക്കി.
— Qatar Tribune (@Qatar_Tribune) March 30, 2021