ഖത്തറിൽ കൊവിഡ് പ്രൊട്ടോക്കോൾ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി തുടരുന്നു
ഖത്തറിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് 384 പേരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാസ്ക് ധരിക്കാത്തതിന് 332 പേർക്കെതിരെ കേസെടുത്തപ്പോൾ, നാലു പേരിൽ കൂടുതൽ ഒരുമിച്ച് കാറിൽ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കിയ ചട്ടം ലംഘിച്ചതിന് നാലു പേരും നടപടി നേരിട്ടു.
ഒരേ കുടുംബത്തിലെ അംഗങ്ങളല്ലെങ്കിൽ ഡ്രൈവർ ഉൾപ്പെടെ 4 പേർ മാത്രമേ വാഹനത്തിൽ പാടൂവെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇതു കൂടാതെ സാമൂഹിക അകലം പാലിക്കാത്തതിന് 33 പേർ, ഇഹ്തിറാസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്തതിന് നാലു പേർ, ക്വാറൻറീൻ ലംഘനം നടത്തിയതിന് ഒരാൾ, ഇൻഡോറിൽ ഒത്തു ചേർന്നതിനു പതിനൊന്നു പേർ എന്നിവർക്കെതിരെയും നടപടിയെടുത്തു.
കൊറോണ വൈറസ് പടരാതിരിക്കാനായി രാജ്യം ഏർപ്പെടുത്തിയ സുരക്ഷയെ അവഗണിക്കുന്ന ആളുകൾക്കെതിരായ നടപടി ശക്തമാക്കിയതുമുതൽ ഖത്തറിലെ പോലീസ് തിരക്കിലാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, നിയന്ത്രണങ്ങൾ ലംഘിച്ചതിനു പതിനായിരക്കണക്കിന് ആളുകളെ പോലീസ് പ്രോസിക്യൂഷനു പരാമർശിച്ചിട്ടുണ്ട്.
MoI and health authorities have been continuously warning the public to follow precautionary measures like wearing masks, following social distancing, and restricting the number of people in vehicles to fight the #Covid19 pandemic from spreading.#Qatar https://t.co/sPXADqcn7p
— The Peninsula Qatar (@PeninsulaQatar) April 26, 2021